ചെന്നൈ : തമിഴ്‌നാട്ടിൽ മതം മാറാൻ വിസമ്മതിച്ച ദളിതർക്കെതിരെ പ്രതികാര നടപടിയുമായി കത്തോലിക്ക പള്ളി. മതിൽകെട്ടി പൊതുവഴി അടച്ചു. പള്ളിയുടെ നേതൃത്വത്തിലുള്ള സ്‌കൂളിൽ പഠിക്കുന്നതിന് ദളിത് വിദ്യാർത്ഥികൾക്ക് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവണ്ണാമലൈയിലെ മരുത്തുവമ്പാടി ഗ്രാമത്തിലായിരുന്നു സംഭവം. ഏകദേശം മൂവായിരത്തോളം ഹിന്ദു കുടുംബങ്ങളാണ് മേഖലയിൽ താമസിക്കുന്നത്. ഇവിടെ നിന്നുള്ള നിരവധി വിദ്യാർത്ഥികളാണ് സ്‌കൂളിൽ പഠിക്കുന്നത്. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളോട് മതം മാറാൻ പള്ളിയിലെ പുരോഹിതൻ അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമ്മതമല്ലെന്ന് രക്ഷിതാക്കൾ അറിയിച്ചു. ഇതേ തുടർന്ന് വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇതിന് സമീപമുള്ള റോഡ് പുരോഹിതന്റെ നേതൃത്വത്തിൽ മതിൽകെട്ടി അടയ്‌ക്കുകയും ചെയ്തു. ഇതോടെ പ്രധാന റോഡിലേക്ക് പോകാൻ കഴിയാതെ കുടുംബങ്ങൾ ബുദ്ധിമുട്ടിലായി.
സംഭവത്തിൽ ഹിന്ദു കുടുംബങ്ങൾ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചു. മതിൽ നിർമ്മിച്ച സ്ഥലം പള്ളിയുടേത് ആണെന്നും ഇത് വിട്ടുതരാൻ ആകില്ലെന്നുമായിരുന്നു പുരോഹിതന്റെ മറുപടി. എന്നാൽ കഴിഞ്ഞ നൂറ് വർഷമായി ഇത് പൊതുവഴിയായി ഉപയോഗിച്ചു പോരുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ കത്തോലിക്ക പള്ളിയ്‌ക്കെതിരെ കുടുംബങ്ങൾ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
Comments