ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്തനാഗിൽ കൂടുതൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. രണ്ട് ഭീകരരെ കൂടിയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
രാവിലെ മുതലാണ് അനന്തനാഗിലെ ശ്രിചന്ദ് വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് പരിശോധനയ്ക്കായി എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയാണ് ഇതുവരെ വധിച്ചത്.
ഏറ്റുമുട്ടൽ മേഖല പൂർണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. വധിച്ച ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരാണ് ഇവരെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം അനന്തനാഗിൽ നിന്നും ഹിസ്ബുൾ ഭീകരനെ സുരക്ഷാ സേന പിടികൂടിയിരുന്നു.
Comments