മുംബൈ : നിയമം ലംഘിച്ച് ഉച്ചഭാഷിണികളിലൂടെ അസാൻ പ്രാർത്ഥന നടത്തിയ മസ്ജിദുകൾക്കെതിരെ കേസ് എടുത്ത് പോലീസ്. രണ്ട് മസ്ജിദുകളുടെ ചുമതലയുള്ള ഇമാമുമാർക്കെതിരെയാണ് കേസ് എടുത്തത്. അന്തരീക്ഷ മലിനീകരണം തടയുന്നതിനായി ഏർപ്പെടുത്തിയ നിയമങ്ങൾ ലംഘിച്ച കുറ്റത്തിനാണ് നടപടി.
രാവിലെയാണ് മസ്ജിദുകൾ ഉച്ചഭാഷിണികളിലൂടെ അസാൻ പ്രാർത്ഥന നടത്തിയത്. ബാന്ദ്രയിലെ നൂറണി മസ്ജിദും, സാന്റക്രൂസിലെ മുസ്ലീം കബർസ്താൻ മസ്ജിദുമാണ് ഉച്ചഭാഷിണികളിലൂടെ അസാൻ നടത്തിയത്. രാവിലെ 5 മണിയ്‌ക്കുള്ള പ്രാർത്ഥനയ്‌ക്കായിരുന്നു ഉച്ചഭാഷിണി ഉപയോഗിച്ചത്. 2000 ലെ ശബ്ദ മലിനീകരണ നിയമ പ്രകാരം ആറ് മണിയ്‌ക്ക് മുൻപ് ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നാണ്. ഇത് ലംഘിച്ചതിനാണ് പോലീസ് നടപടി സ്വീകരിച്ചത്.
ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗം വിലക്കണമെന്ന ആവശ്യം നിലവിൽ ശക്തമാകുകയാണ്. ഇതിനിടെയാണ് മസ്ജിദുകൾ നിയമ ലംഘനം നടത്തിയിരിക്കുന്നത്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188 ഉം മറ്റ് ചില വകുപ്പുകളും ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.
Comments