ന്യൂഡൽഹി: എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി എംപി ഹർനാഥ് സിംഗ് യാദവ്.ബനാറസിലെ ഗ്യാൻവാപി മസ്ജിദിന്റെ സർവ്വേ സംബന്ധിച്ച് ഒവൈസി നടത്തിയ പരാമർശത്തിന്റെഉദ്ദേശ്യം നാം മനസിലാക്കേണ്ടതുണ്ട്. രാജ്യത്ത് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ ഭിന്നത സൃഷ്ടിക്കാനാണ് ഒവൈസി ആഗ്രഹിക്കുന്നതെന്നും പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് ജിന്നയാകാനാണ് ഒവൈസി സ്വപ്‌നം കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വിദ്വേഷ പ്രസംഗം നടത്തിയ ഒവൈസിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജ്ഞാനവാപി മസ്ജിദിന്റെ സർവ്വേയെ സംബന്ധിച്ചിടത്തോളം ഏതൊരു വ്യക്തിക്കും ഏത് സ്ഥാപനത്തിനും കോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ട്.കീഴ്‌ക്കോടതിയുടെ വിധി മുസ്ലീം സമുദായം മേൽക്കോടതിയിൽ ചോദ്യം ചെയ്തപ്പോൾ കോടതി തള്ളി. കോടതിയുടെ തീരുമാനം ബഹുമാനിക്കപ്പെടണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാശി വിശ്വനാഥ്-ഗ്യാൻവാപി മസ്ജിദ് കെട്ടിടത്തിനുള്ളിലെ ശൃംഗാർ ഗൗരി ക്ഷേത്രത്തിന്റെ വീഡിയോ പകർത്താൻ വാരാണസിയിലെ സിവില് ജഡ്ജിയാണ് ഉത്തരവിട്ടത്. മസ്ജിദിന്റെ പരിസരത്ത് നിന്ന് വീഡിയോ പകർത്താനാണ് നിർദ്ദേശം നൽകിയത്. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മുസ്ലീം സംഘടനകൾ എത്തിയെങ്കിലും ശക്തമായ പോലീസ് സുരക്ഷയോടെ സർവ്വേ തുടരുകയായിരുന്നു.
Comments