കാവി സ്‌നേഹത്തിന്റെ പ്രതീകമാണ്, അത് ഉത്തർപ്രദേശിനെ വളരെയധികം പ്രത്യേകതയുള്ള സംസ്ഥാനമാക്കി മാറ്റി….റംസാൻ ദിനത്തിൽ കാവി വസ്ത്രം ധരിച്ച് പള്ളിയിലെത്തി നിസ്‌കരിച്ച മുസാഫർനഗർ സ്വദേശി ഡോ. മുഹമ്മദ് സമർ ഗസ്‌നിയുടെ വാക്കുകളാണിത്.
കാവി ഒരു മതത്തിന്റെയോ അല്ലെങ്കിൽ ഒരു വിഭാഗത്തിന്റെയോ മാത്രം നിറമാക്കി ചിത്രീകരിച്ച്, അതിലൂടെ വർഗീയത പടർത്താൻ രാജ്യവിരുദ്ധ ശക്തികൾ കഠിന ശ്രമം നടത്തുന്ന കാലത്താണ് മതമൈത്രിയുടെ പുതിയ സന്ദേശവുമായി ഈ മുസ്ലീം പണ്ഡിതൻ രംഗത്തെത്തിയിരിക്കുന്നത്.
ഗുണ്ടകൾക്കും മാഫിയകൾക്കും എതിരായ കാവി നിറം സ്‌നേഹത്തെയും മതസൗഹാർദ്ദത്തെയുമാണ് സൂചിപ്പിക്കുന്നത് എന്ന് അദ്ദേഹം സമൂഹത്തോട് തുറന്ന് പറയുന്നു. മുസ്ലീങ്ങളും ഈ നിറത്തെ ഇഷ്ടപ്പെടാൻ ആരംഭിക്കണം. കാവി നിറമുള്ളവർ മാത്രമാണ് രാജ്യത്തെ ഉയരങ്ങളിൽ എത്തിച്ചത്. അയോദ്ധ്യയിൽ കാവി നിറത്തിനോട് മുസ്ലീങ്ങൾക്ക് ഇഷ്ടക്കേടുകളില്ലെന്നും അത് ഇഷ്ടപ്പെടുന്നുവെന്ന് അറിയിക്കാനാണ് താൻ കാവി വസ്ത്രം ധരിച്ച് നിസ്‌കരിച്ചതെന്നും മുഹമ്മദ് സമർ പറയുന്നു.
യഥാർത്ഥ രാമരാജ്യം കൊണ്ടുവരാനാണ് താൻ ആഗ്രഹിക്കുന്നത്.റംസാൻ ദിനത്തിൽ നടത്തിയ പ്രാർത്ഥന ഒരു തുടക്കം മാത്രമാണ്, ഇനി ഉത്തർപ്രദേശിലെ എല്ലാ മസ്ജിദുകളിലും കാവി ധരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങൾക്ക് കാവി നിറത്തോടുള്ള ഇഷ്ടം വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. മേയ് 15 മുതൽ വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം ആരംഭിക്കാനാണ് ഗസ്നിയുടെ തീരുമാനം.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് ഒരു തരത്തിലുള്ള വിവേചനവുമില്ലാതെ പ്രവർത്തിക്കുന്നയാളാണ്. ക്രിമിനലുകൾക്കും മാഫിയ ഡോണുകൾക്കും പേടിസ്വപ്‌നമാണ് യോഗി. യോഗിയുടെ കാവി വസ്ത്രം ഒരു പ്രത്യേക മതത്തിനോ മുസ്ലീമിനോ എതിരല്ലെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു.ഉത്തർപ്രദേശിന് യോഗി കാവിയാക്കിയിരിക്കുകയാണ്. ഇപ്പോൾ ഇവിടെ കലാപങ്ങളില്ല. കാവിനിറം സ്നേഹത്തിന്റെയായതു കൊണ്ട് മുസ്ലിങ്ങളും ഹിന്ദുക്കളും വളരെ സ്നേഹത്തോടെയാണ് ജീവിക്കുന്നത്. വിഭാഗീയത ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്ന സമാജ് വാദി പാർട്ടിയല്ല, മറിച്ച് എല്ലാ വിഭാഗക്കാരെയും ഒന്നിച്ച് നിർത്തുന്ന ബിജെപിയെയാണ് ജനങ്ങൾ അടുത്ത തവണയും തിരഞ്ഞെടുക്കേണ്ടത് എന്ന് മുഹമ്മദ് സമർ പറയുന്നു.
അയോദ്ധ്യയിൽ ശ്രീരാമക്ഷേത്ര നിർമ്മാണത്തിനായി തന്റെ 90 ലക്ഷം രൂപ വിലവരുന്ന ഭൂമി നൽകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. രാമരാജ്യം വരണം, അതിനാണ് തന്റെ ഭൂമി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറുന്നതെന്ന് മുഹമ്മദ് സമർ പറയുന്നു.
കാവി നിറം കണ്ണിനു കണ്ടുകൂടാത്ത സാംസ്കാരിക നായകരെന്നവകാശപ്പെടുന്നവരും മതതീവ്രവാദികളുമുള്ള കേരളത്തിൽ മുഹമ്മദ് സമറിന്റെ പരാമർശങ്ങൾ എങ്ങനെ സ്വീകരിക്കപ്പെടുമെന്നറിയില്ല . എങ്കിലും ഈ രാജ്യത്തിന്റെ സംസ്കാരത്തെ സൂചിപ്പിക്കുന്ന കാവി നിറത്തെ സ്നേഹിക്കാനും അംഗീകരിക്കാനും എല്ലാ വിഭാഗങ്ങളിലും പെട്ടവർ ഉണ്ട് എന്നത് ആഹ്ളാദം നൽകുന്ന വാർത്തയാണ്…
Comments