പാലക്കാട്:ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിയാണെന്ന് കണ്ടെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ജിഷാദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.ആർഎസ്എസ് നേതാവ് സഞ്ജിത്ത് കൊലപാതകത്തിലും ജിഷാദിന് പങ്കുള്ളതായി കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് വിഷദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിന് ശേഷമായിരിക്കും സഞ്ജിത്ത് കൊലക്കേസിൽ ജിഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തുക. ജിഷാദുമായി ഇന്നലെ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അറസ്റ്റിന് പിന്നാലെ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു.
കൊടുവായൂർ സ്വദേശിയായ ജിഷാദ് ശ്രീനിവാസന്റെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. സുബൈർ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയവരിൽ ഒരാളാണ് ജിഷാദ്. കൂടാതെ സഞ്ജിത്ത് കൊലപാതകത്തിന് മുൻപ്, സഞ്ജിത്തിന്റെ യാത്രാ വിവരങ്ങൾ തയ്യാറാക്കിയതും ജിഷാദാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
സഞ്ജിത്തിന്റെയും ശ്രീനിവാസന്റെയും കൊലപാതക സമയത്ത് ജിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആർഎസ്എസ് നേതാക്കളുടെ വീടുകൾ തേടിയിറങ്ങിയതെന്ന് പോലീസ് കണ്ടെത്തി. പുതുനഗരം ഭാഗത്തെ ആർഎസ്എസ് നേതാക്കളെ അന്വേഷിച്ചാണ് സംഘം പോയത്.2017 മുതൽ ഫയർ ഫോഴ്‌സിൽ ജീവനക്കാരനാണ് ജിഷാദ്.
Comments