കോഴിക്കോട്: ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരം കോൺഗ്രസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഘടനയിൽ അടിമുടി മാറ്റം കൊണ്ട് വരുമെന്നും പാർട്ടിയെ കൂടുതൽ യുവത്വമുള്ളതാക്കി മാറ്റുമെന്നും അദ്ദേഹം പ്രതികരിച്ചു.
കോൺസിന്റെ തിരിച്ചുവരവിനുള്ള വലിയ തെളിവാണ് ചിന്തൻ ശിബിരം. ഓരോ പ്രവർത്തകർക്കും പകരുന്നത് വലിയ ആത്മവിശ്വാസമാണെന്നും ചെന്നിത്തല പറഞ്ഞു. മൂന്ന് ദിവസത്തെ ചിന്തൻ ശിബിരത്തിൽ ഉയർന്നുവന്ന നിർദേശങ്ങൾ വേഗം തന്നെ നടപ്പിൽ വരുത്തുമെന്നും ചർച്ചകൾ തുടരാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും ഉദയ്പൂരിൽ പ്രഖ്യാപനമുണ്ടായിരുന്നു.
അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് ചെയ്തതുകൊണ്ട് പ്രത്യേകിച്ച് മാറ്റമുണ്ടാകാൻ പോകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തൃക്കാക്കരയിലെ വോട്ട് മാറില്ലെന്നും ഉമാ തോമസ് തൃക്കാക്കരയിൽ വമ്പിച്ച വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments