തൃശൂർ: രാജ്യത്തെ വസ്ത്രവൈവിധ്യങ്ങൾ മുട്ടയിൽ ആലേഖനം ചെയ്ത് ഏഷ്യാ ബുക്‌സ് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടി വിദ്യാർത്ഥിനി. പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ സ്റ്റെഫി ജോസഫാണ് 28 സംസ്ഥാനങ്ങളിലെ വൈവിധ്യമാർന്ന വേഷവിധാനങ്ങൾ മുട്ടയിൽ വരച്ചുചേർത്തത്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ഉൾപ്പെടെ സ്റ്റെഫിയുടെ മികവിന് അംഗീകാരം ലഭിച്ചു.
ഒറ്റയിരുപ്പിൽ അതിവേഗത്തിലാണ് മുട്ടത്തോടിൽ സ്‌റ്റെഫി ചിത്രങ്ങൾ വരച്ചുചേർത്തതെന്നതാണ് പ്രത്യേകത. ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് ഏകദേശം 12 മണിക്കൂർ സമയം കൊണ്ട് 80 മുട്ടത്തോടുകളിലാണ് സ്‌റ്റെഫി ചിത്രങ്ങൾ വരച്ചത്. കശ്മീർ മുതൽ കേരളം വരെ മുട്ടത്തോടിൽ ചിത്രങ്ങളായി വിരിഞ്ഞു.
ബെംഗളൂരുവിലെ വിദ്യാർത്ഥിനിയായ സ്‌റ്റെഫി കുട്ടിക്കാലം മുതൽ ചിത്രകലയിൽ താൽപര്യം കാണിച്ചിരുന്നു. ചിത്രംവരയോടുള്ള ഇഷ്ടമാണ് ഒടുവിൽ റെക്കോർഡുകളായി മാറിയത്. ബിഎസ്.സി മൂന്നാം വർഷ വിദ്യാർത്ഥിയായ സ്റ്റെഫി തൃശൂർ പൂമല സ്വദേശിയാണ്.
Comments