ടെക്‌സാസ്: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റെന്നാണ് വിവരം. വടക്കൻ ഹാരീസ് കൗണ്ടിയിലെ പൊതുമാർക്കറ്റിലാണ് വെടിവെപ്പ് നടന്നത്. ഒരേ ദിവസം രണ്ടിടത്ത് വെടിവെപ്പ് നടന്ന് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് മൂന്നാമതും വെടിവെപ്പ് നടന്നിരിക്കുന്നത്.
‘ഹാരീസ് കൗണ്ടിയിൽ വെടിവെപ്പ് നടന്നത് പൊതുമാർക്കറ്റിലാണ്. രണ്ടു പേർ സംഭവ സ്ഥലത്തുവെച്ചാണ് മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്’ ഹാരിസ് കൗണ്ടി പോലീസ് മേധാവി എഡ്. ഗോൺസാലസ് അറിയിച്ചു.
ആഭ്യന്തര ഭീകരത രാജ്യത്ത് വർദ്ധിക്കുന്നതിൽ കടുത്ത ആശങ്കയാണ് പ്രസിഡന്റ് ജോ ബൈഡൻ രേഖപ്പെടുത്തിയത്. അമേരിക്കയുടെ ബഹുസ്വരതയേയും ജനാധിപത്യത്തേയും വെല്ലുവിളിക്കുന്ന ഏത് അവസ്ഥയേയും നേരിടുമെന്നും വെറുപ്പിന്റെ പ്രത്യയശാസ്ത്രം വളരാൻ അനുവദിക്കില്ലെന്നും ബൈഡൻ പറഞ്ഞു.
അക്രമം നടക്കുന്ന സമയം പൊതുമാർക്കറ്റിൽ ആയിരത്തിലധികം പേരുണ്ടായിരുന്നു. ഇതിനിടെയാണ് രണ്ടു വിഭാഗങ്ങൾ സംഘർഷം ആരംഭിച്ചത്. വാക്കുതർക്കം വെടിവെപ്പി ലേക്ക് എത്തുകയായിരുന്നു.
കാലിഫോർണിയിലും ടെക്‌സാസിലും വെടിവെപ്പ് നടന്നതിന്റെ ഞെട്ടൽ അവസാനിക്കും മുമ്പാണ് ഹാരീസ് കൗണ്ടിയിൽ നിന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ന്യൂയോർക്കിൽ 10 പേർ കൗമാരക്കാരന്റെ വെടിയേറ്റുമരിച്ചപ്പോൾ കാലിഫോർണിയയിൽ ഒരാൾ കൊല്ലപ്പെടു കയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Comments