അന്യഗ്രഹ ജീവികൾ 60 തവണ തന്നെ തട്ടിക്കൊണ്ടുപോയെന്ന വിചിത്ര വാദവുമായി 58കാരൻ. അവരെ കണ്ടാൽ എങ്ങനെയിരിക്കുമെന്ന് തനിക്കിപ്പോൾ അറിയാമെന്നും അദ്ദേഹം പറയുന്നു. യുകെയിലെ യോർക്ക്‌ഷെയറിൽ നിന്നുള്ള റസ് കെല്ലറ്റായാാണ് ഇക്കാര്യം പറയുന്നത്. തനിക്ക് 28 വയസ്സുള്ളപ്പോൾ മുതൽ അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ട് പോകാൻ തുടങ്ങിയെന്നാണ് റസ് പറയുന്നത്.
16 വയസ്സുമുതലാണ് അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം അറിയുന്നതെന്നും 28-ാമത്തെ വയസ്സ് മുതൽ തട്ടിക്കൊണ്ട് പോകാൻ തുടങ്ങിയെന്നും റസ് പറയുന്നു. ‘ 30 വർഷങ്ങൾ ഞാൻ അന്യഗ്രഹജീവികളുടെ വിശ്വസ്തനായിരുന്നു. ഞാനെന്റെ വീട്ടിലേക്ക് മോട്ടോർ സൈക്കിളിൽ പോവുകയായിരുന്നു. പെട്ടന്ന് ഒരു തുരങ്കത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. അതുവരെ ആ തുരങ്കം ഞാൻ കണ്ടിട്ടില്ലായിരുന്നു. എന്റെ ചുറ്റും 15 അടി നീളമുള്ള അന്യഗ്രഹ ജീവികളേയും കണ്ടു. ഇവയെ കണ്ടാൽ ഡ്രാക്കുളയെ പോലെ ഉണ്ടായിരുന്നു.
അവർ എന്റെ വായിലേക്ക് ഒരു ട്യൂബ് വെച്ച് ഒരു ദ്രാവകം ശരീരത്തിലേക്ക് കടത്തിവിട്ടു. ഇതോടെ ഞാനും അവരിലൊരാളായി മാറി. അന്യഗ്രഹ ജീവികളുടെ വിശ്വസ്തനായി ഞാനും മറി. നമ്മുടെ ഇവിടുത്തെ മണിക്കൂറുകൾ അവർക്ക് എത്രയോ വർഷങ്ങളാണ്. അതുകൊണ്ടാണ് ഞാനവിടെ പോയി വരുന്നത് ആളുകൾക്ക് ശ്രദ്ധക്കാനാവാത്തത്. അന്യഗ്രഹ ജീവികൾക്കൊപ്പമുള്ള പല ഓർമ്മകളും അവർ എന്നിൽ നിന്നും മായിച്ച് കളഞ്ഞിരിക്കുന്നു. രൂപം മാത്രമാണ് ഓർമ്മയിലുള്ളത്. അത് ഞാൻ വരച്ച് സൂക്ഷിക്കുന്നു’ റസ് പറഞ്ഞു.
Comments