തൃശൂർ: മദ്രസ്സയിൽ മതപഠനത്തിനെത്തിയ 14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പള്ളി ഇമാമിനെതിരെ പോക്‌സോ ചുമത്തി പോലീസ് കേസെടുത്തു. അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ ഇമാമും, മദ്രസ്സ അദ്ധ്യാപകനുമായ ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തിൽ ബഷീർ സഖാഫി ( 52 ) ക്കെതിരെയാണ് നടപടി.
20 വർഷമായി ഇയാൾ പള്ളിയുടെ അധികാര സ്ഥാനം നിർവഹിക്കുന്നുണ്ട്. പീഡനത്തിനിരയായ കുട്ടിയെ മുൻപും പലതവണ ഇയാൾ പീഡിപ്പിക്കാൻ ശ്രമം നടത്തിയതായും, മറ്റു ചില കുട്ടികൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും സംഭവം പുറത്ത് പറയുന്നില്ലെന്നും പോലീസ് പറയുന്നു.
അതിക്രമം അറിഞ്ഞിട്ടും കുട്ടിയെ സഹായിക്കാൻ പള്ളിക്കമ്മിറ്റി തയ്യാറായില്ലെന്ന് ആരോപണമുണ്ട്. പീഡന വിവരം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതിരുന്ന പള്ളി കമ്മിറ്റിക്കെതിരെ പ്രതിഷേധം ശക്തമാണ്. നിലവിലെ പള്ളിക്കമ്മറ്റിയെ പുറത്താക്കണമെന്ന ആവശ്യവുമായി മഹല്ല് നിവാസികൾ ചേർന്ന് മഹല്ല് സംരക്ഷണ സമിതിയും രൂപീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ഒളിവിൽ പോയ ബഷീർ സഖാഫിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി അന്തിക്കാട് എസ്എച്ച് ഒ അനീഷ് കരീം വ്യക്തമാക്കി.
Comments