ന്യൂഡൽഹി: ഡൽഹി പ്രത്യേക എൻഐഎ കോടതി ശിക്ഷിച്ച ഭീകരൻ യാസിൻ മാലിക്കിനെ പരസ്യമായി പിന്തുണച്ചു പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . പാക് അധീന കശ്മീരിലെ പൗരൻമാരോട് ഇന്ത്യ വളരെ മോശമായി പെരുമാറുന്നു എന്നാണ് പാക് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ലോകരാജ്യങ്ങൾ ഇത് ശ്രദ്ധിക്കണമെന്നും പാക് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നു.
തീവ്രവാദ കുറ്റത്തിനാണ് യാസിൻ മാലികിനെ ഡൽഹി എൻഐഎ പ്രത്യേക കോടതി ശിക്ഷിച്ചത്. എന്നാൽ യാസിൻ മാലികിനെതിരായ കുറ്റം കെട്ടിച്ചമച്ചതാണെന്നാണ് ഷെഹ്ബാസ് ഷെരീഫിന്റെ വാദം. തെറ്റായ ആരോപണങ്ങളാണ് യാസിൻ മാലികിനെതിരെ ഉന്നയിക്കുന്നത്. ഇന്ത്യയുടെ നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളെ വിമർശിക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ഇക്കാര്യത്തിൽ പങ്കുണ്ടെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
” പാക് അധീന കശ്മീരിലെ രാഷ്‌ട്രീയ തടവുകാരോട് ഇന്ത്യാ ഗവൺമെന്റ് മോശമായി പെരുമാറുന്നത് ലോകം ശ്രദ്ധിക്കേണ്ടതാണ്. പ്രമുഖ കശ്മീരി നേതാവ് യാസിൻ മാലിക്കിനെ വ്യാജ തീവ്രവാദ കുറ്റത്തിന് ശിക്ഷിച്ചത് ഇന്ത്യയുടെ നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളെ വിമർശിക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ്. മോദി ഭരണം ഇക്കാര്യം കണക്കിലെടുക്കണം” .ഇതായിരുന്നു പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ഭീകരവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകി എന്ന കേസിൽ യാസിൻ മാലിക് കുറ്റക്കാരനാണെന്ന് എൻഐഎ കോടതി കണ്ടെത്തിയിരുന്നു. മെയ് 19 ന് ആണ് ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി യാസിൻ മാലിക്കിനെ തീവ്രവാദ ഫണ്ടിംഗ് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ മെയ് 25 ന് വിധിക്കും. 2017ൽ കശ്മീർ താഴ്‌വരയെ അസ്വസ്ഥമാക്കിയ ഭീകരവാദവും വിഘടനവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലെ എല്ലാ കുറ്റങ്ങളും മുഹമ്മദ് യാസിൻ മാലിക് കോടതി മുമ്പാകെ സമ്മതിച്ചിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ (യുഎപിഎ) പ്രകാരമുള്ള കുറ്റവും യാസിൻ മാലികിനെതിരെ ചുമത്തിയിരുന്നു. യാസിൻ മാലികിന് ജീവപര്യന്തം തടവ് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
World should take note of Indian govt's mistreatment of political prisoners in IIOJK. Conviction of prominent Kashmiri leader Yasin Malik on fake terrorism charges is futile effort 2 silence voices critical of India's blatant human rights abuses. Modi regime must b held 2 account
— Shehbaz Sharif (@CMShehbaz) May 23, 2022
Comments