ലക്‌നൗ: വിവാഹാലോചനകൾ നിരന്തരമായി മുടങ്ങിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തന്റെ മുഖക്കുരു കാരണം വിവാഹാലോചനകൾ മുടങ്ങുകയാണെന്ന് യുവതി വിശ്വസിച്ചിരുന്നു. ഇത് തുടർന്നതോടെ അതീവ നിരാശയിലായ യുവതി വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ ബാന്ദയിൽ നിന്നുള്ള യുവതിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ പത്ത് വർഷത്തോളമായി ഇവർ മുഖക്കുരുവിന് ചികിത്സ തേടിയിരുന്നു . മുഖക്കുരുവിന്റെ പേരിൽ നിരാശയിലായിരുന്ന പെൺകുട്ടി വിഷാദ രോഗത്തിലേക്ക് പോയിരുന്നതായും കുടുംബം പറഞ്ഞു. ഒടുവിൽ പെൺകുട്ടി ജീവനൊടുക്കിയ വിവരം വീട്ടുകാർ തന്നെയാണ് പോലീസിനെ അറിയിച്ചത്.
അക്കാദമിക് കാര്യങ്ങളിൽ മിടുക്കിയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയ്‌ക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരികയാണ്. സംഭവത്തിൽ പോലീസ് കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് എസ്ച്ച്ഒ അറിയിച്ചു.
Comments