റാഞ്ചി : പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളികളും കൊലവിളികളും നടത്തിയ 62 പേരെ അറസ്റ്റ് ചെയ്ത് ഝാർഖണ്ഡ് പോലീസ്. ഹസാരിബാഗിൽ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയാഹ്ലാദം നടത്തിയ വിഭാഗമാണ് പാകിസ്താന് ജയ് വിളിച്ചും ഇന്ത്യയെ കൊലക്കള മാക്കുമെന്നും മുദ്രാവാക്യം വിളിച്ചത്.
സിലാദാ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തോടനുബന്ധിച്ചാണ് പ്രകടനം നടന്നത്. സംഭവത്തിൽ കേസെടുക്കാൻ കാരണമായത് പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ്. വീഡിയോ ചിത്രങ്ങൾ വിശദമായി പരിശോധിക്കുമെന്നും 62 പേർ നിലവിൽ പിടിയിലായെന്നും പോലീസ് അറിയിച്ചു.
ഇതേ ജില്ലയിൽ ഇത് രണ്ടാമത്തെ സംഭവമാണെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. രണ്ടിടത്തും മുസ്ലീം മതവിഭാഗത്തെ പ്രതിനിധീകരിച്ചവരാണ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തത്.















