ആലപ്പുഴ: ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്ന് പോലീസ്. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും കുട്ടിയെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ അറിയില്ലെന്നാണ് തോളിലേറ്റിയ അൻസാറും പോലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഈ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തില്ല. കുട്ടിയെ സംരക്ഷിക്കുന്നതിന് വേണ്ടി വ്യാജമൊഴി നൽകിയതാണെന്നാണ് പോലീസ് അനുമാനം.
ഈരാറ്റുപേട്ട സ്വദേശിയാണ് കസ്റ്റഡിയിലുള്ള അൻസാർ നജീബ്. അൻസാറിന് പുറമെ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസും അറസ്റ്റിലായിട്ടുണ്ട്. ഇയാളെ പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്നാണ് അറസ്ററ് രേഖപ്പെടുത്തിയത്. നിലവിൽ രണ്ട് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കുട്ടിയെ തിരിച്ചറിഞ്ഞാൽ, മാതാപിതാക്കൾക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Comments