കോട്ടയം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ അറസ്റ്റിലായ പിസി ജോർജ് കോട്ടയത്തു എത്തി.ജന്മനാട്ടിലെത്തിയ പിസിയ്‌ക്ക് കോട്ടയം നഗരത്തിൽ വെച്ച് പ്രവർത്തകർ സ്വീകരണം നൽകി
ജന്മനാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് പി.സി. ജോർജ് പ്രതികരിച്ചു.ജനങ്ങൾ സത്യം മനസിലാക്കി.സ്വീകരണത്തിനെത്തിയ ആൾക്കൂട്ടം അതാണ് തെളിയിക്കുന്നതെന്നും ജയിൽ ജീവിതം പുതിയ അനുഭവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പറയാനുള്ളത് കോട്ടയത്തും പറയും.തൃക്കാക്കരയിൽ രാഷ്‌ട്രീയ പ്രവർത്തകന്റെ പരിമിതിയിൽ നിന്ന് പറയാനുള്ളത് പറയുമെന്ന് അദ്ദേഹം ആവർത്തിച്ചു. അരുവിത്ര പള്ളിയിൽ പോയി പ്രാർത്ഥിച്ച ശേഷമാവും വീട്ടിലേക്ക് പോവുകയെന്നാണ് വിവരം.
ഇന്ന് വൈകുന്നേരം 6:45 ഓടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പിസി പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് മോചിതനായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു കളിയുടെ ഭാഗമായിട്ടാണ് തന്നെ പിടിച്ച് ജയിലിലിട്ടതെന്നായിരുന്നു പിസി ജോർജ്ജിന്റെ ആദ്യ പ്രതികരണം. എല്ലാത്തിനുമുളള നല്ല മറുപടി എന്റെ കൈയ്യിൽ ഉണ്ടെന്നും തൃക്കാക്കര തിരഞ്ഞെടുപ്പിൽ ആത്മാർത്ഥമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിനായി എന്തും ചെയ്യുമെന്നും പി.സി ജോർജ്ജ് പറഞ്ഞു
Comments