കൊച്ചി: തൃക്കാക്കരയിൽ ഇന്ന് നിശബ്ദ പ്രചാരണം. കേന്ദ്രസർക്കാരിന്റെ വികസന മുന്നേറ്റത്തിനൊപ്പം ജനങ്ങൾ നിൽക്കുമെന്ന് എൻഡിഎയും പി.ടിയുടെ മണ്ണിൽ വിജയം സുനിശ്ചിതമെന്ന് യുഡിഎഫും വികസനം മുൻനിർത്തി ജനങ്ങൾ തങ്ങൾക്കൊപ്പമാണെന്നുമാണ് എൽഡിഎഫിന്റെയും വിലയിരുത്തൽ.
പരസ്പര ആരോപണങ്ങളും വികസനവും വികസന മുരടിപ്പും ജനകീയ വിഷയങ്ങളും ഉയർത്തിയുള്ള ശക്തമായ പ്രചാരണ പരിപാടികൾക്കും ആവേശകരമായ കൊട്ടികലാശത്തിനും ശേഷമാണ് എൻഡിഎ, യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ തൃക്കാക്കരയിൽ നിശബ്ദ പ്രചാരണത്തിലേയ്‌ക്ക് എത്തി നിൽക്കുന്നത്.
സ്വന്തം മണ്ഡലം ഒപ്പം നിർത്താൻ യുഡിഎഫ് ശ്രമിക്കുമ്പോൾ എല്ലാ സംവിധാനവും സ്വാധീനവും ഉപയോഗിച്ചുള്ള പ്രവർത്തനത്തിൽ മണ്ഡലം കൈയ്യടക്കാനാണ് എൽഡിഎഫ് ശ്രമം. അതേസമയം ഇടത്-വലത് മുന്നണികളുടെ പൊള്ളയായ വാഗ്ദാനങ്ങൾക്കപ്പുറം നേരായ വികസന കാഴ്ചപ്പാടിൽ ജനങ്ങൾ അണിനിരക്കുമെന്നാണ് എൻഡിഎയുടെ ആത്മവിശ്വാസം.
സമ്മതിദായകരിലേയ്‌ക്ക് നേരിട്ടെത്തിയുള്ള വോട്ട് ഉറപ്പിക്കലിന് ശേഷവും കുട്ടിക്കിഴിക്കലുകൾക്ക് അപ്പുറമുള്ള അടിയൊഴുക്കുകൾ സംഭവിക്കുന്നതിന് ഇനിയുള്ള മണിക്കൂറുകളിലെ നിശബ്ദ പ്രചാരണമാകും നിർണായകമാകുക. നാളെയാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ.
Comments