കൊച്ചി: തൃപ്പൂണിത്തുറയിൽ ബൈക്കപകടത്തിൽ യുവാവ് മിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് ഉത്തരവിട്ട് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. എറണാകുളം ജില്ലാ പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ.അസി.എഞ്ചിനീയർ.ഓവർസിയർ എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്.സംഭവത്തിൽ കേസെടുക്കാനും മന്ത്രി നിർദ്ദേശിച്ചു.
നേരത്തെ പാലം പണി കരാറുകാരനെതിരെ പോലീസ് കേസെടുത്തിരുന്നു.ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി.അധികൃതരുടെയും കരാറുകാരന്റെയും അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ് തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ ബൈക്കിടിച്ച് വിഷ്ണു എന്ന യുവാവിന് ദാരുണാന്ത്യം സംഭവിച്ചത് എന്നാണ് ആരോപണം.
തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ ബൈക്കിടിച്ച് വിഷ്ണു എന്ന യുവാവാണ് മരിച്ചത്.പുതിയകാവ് ഭാഗത്തുനിന്ന് ബൈക്കിൽ പുലർച്ചെ വന്ന എരൂർ സ്വദേശികളായ വിഷ്ണുവും ആദർശും അപകടത്തിൽപ്പെടുകയായിരുന്നു. ഈ പാലത്തിന്റെ ഭാഗത്ത് വേണ്ട രീതിയിൽ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പരക്കെ ആക്ഷേപം.
Comments