ജയ്പൂർ: രാജസ്ഥാനിൽ പ്രവാചകനെ നിന്ദിക്കുന്നവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന ഭീഷണിയുമായി മൗലാന. ബുന്ധി സ്വദേശിയായ മൗലാന മുഫ്തി നദീം ആണ് പരസ്യമായി ഭീഷണി മുഴക്കി രംഗത്ത് വന്നിരിക്കുന്നത്. പ്രവാചകനെ നിന്ദിക്കുന്നവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്നും, വിരലുകൾ അരിയുമെന്നുമാണ് ഭീഷണി.
ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ബിജെപി വക്താവ് നുപൂർ ശർമ്മ പ്രവാചകനെക്കുറിച്ച് പരാമർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണിയുമായി മുഫ്തി നദീം രംഗത്തുവന്നത്. പൊതുപരിപാടിയിൽ പോലീസുകാരുൾപ്പെടെ കേട്ടുനിൽക്കെയായിരുന്നു ഇയാളുടെ ഭീഷണി.
തന്റെ പിതാവിനെയോ കുടുംബത്തെ പറഞ്ഞാൽ സഹിക്കുമെന്ന് നദീം പറഞ്ഞു. എന്നാൽ ആരെങ്കിലും നബിയെക്കുറിച്ച് പറഞ്ഞാൽ അവരുടെ നാക്ക് അറുക്കും. ആരെങ്കിലും നബിയ്ക്കെതിരെ കയ്യുയർത്തിയാൽ കൈവെട്ടും. ആരെങ്കിലും വിരൽ അനക്കിയാൽ മുറിച്ചുമാറ്റും. കണ്ണനക്കിയാൽ ചൂഴ്ന്നെടുക്കുമെന്നും നദീം ഭീഷണിപ്പെടുത്തുന്നു.
തങ്ങളെ നിങ്ങൾക്ക് വേണമെങ്കിൽ ജയിലിൽ അടയ്ക്കാം. തങ്ങൾക്കെതിരെ ലാത്തി ചാർജ് നടത്താം. എല്ലാം സഹിക്കും. എന്നാൽ നബിയ്ക്കെതിരായ ഒരു വാക്കു പോലും സഹിക്കില്ല. ഇതെല്ലാം നിയമത്തിന് വിരുദ്ധമാണെന്നാണ് അധികൃതർ പറയുന്നതെങ്കിൽ, ഈ നിയമത്തിനെതിരെ തങ്ങൾ നീങ്ങും. ഇപ്പോൾ ഒരുവൾ തങ്ങളുടെ നാഥനെ അപമാനിച്ചു. സമാനമായ രീതിയിൽ ആർക്കെങ്കിലും നാവുയർത്താൻ തോന്നുകയാണെങ്കിൽ ശ്രദ്ധിച്ചു കേൾക്കൂ. തക്ക ശിക്ഷ കിട്ടിയിരിക്കുമെന്നും ഇയാൾ പറഞ്ഞു.
Comments