വാഷിംഗ്ടൺ: അമേരിക്കയിൽ കഴിഞ്ഞ ഒരാഴ്ചകൾക്കിടയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത് അഞ്ച് പേർ. ജൂൺ ആദ്യ വാരത്തിൽ രണ്ട് വെടിവെയ്പ്പാണ് ഉണ്ടായത്. ഫിലാഡൽഫിയയിലും ടെന്നസിയിലെ ചട്ടനൂഗയിലുമായാണ് വെടിവെയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടത്. ഈ വർഷം അമേരിക്കയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടത് പതിനായിരത്തിലേറെ പേരാണ്. രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് തുടരെ തുടരെയുള്ള വെടിവെപ്പ്. അമേരിക്കയുടെ വിവിധ നഗരങ്ങളിലായ് നടക്കുന്ന കൂട്ടക്കൊലകളും അക്രമങ്ങളും ഗവൺമെന്റിനെ സമ്മർദ്ദത്തിലാക്കുന്നു.
ശനിയാഴ്ച ഫിലാഡൽഫിയയിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടത് മൂന്ന് പേരാണ് . ചട്ടനൂഗയിലെ നിശാക്ലബിന് സമീപം ഉണ്ടായ വെടിവെപ്പിൽ രണ്ട് പേർ മരിക്കുകയും 14 പേരെ വെടിയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് സംഭങ്ങളിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല. ഒക്‌ലഹോമയിലെ ടൾസയിൽ ആശുപത്രി ക്യാമ്പസിലും നാല് ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.
രാജ്യത്തുടനീളം അടുത്ത കാലങ്ങളിലായി നിരവധി വെടിവെപ്പ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂയോർക്കിലെ ബഫല്ലോ നഗരത്തിലും ടെക്‌സാസിലെ ഉവാൾഡിലെ വിദ്യാലയത്തിലും ഉണ്ടായ വെടിവെയ്പ്പ് ഭീകരമായിരുന്നു. ടെക്സസിലെ സ്കൂളിൽ നടന്ന വെടിവെപ്പില്‍ 18കുട്ടികൾ അടക്കം 21 പേരാണ് മരിച്ചത്.18 കാരനായ അക്രമിയെയും പോലീസ് വെടിവച്ച് കൊന്നു.
ആക്രണങ്ങൾ തടയാൻ ശക്തമായ നടപടികൾ കൈക്കൊള്ളാനാണ് യുഎസ് സർക്കാരിന്റെ തീരുമാനം. അനധികൃത തോക്ക് വില്പപനകൾ തടയാനും തോക്ക് കൈവശം വെയ്‌ക്കാനുള്ള ലൈസൻസ് നടപടികൾ ശക്തമാക്കാനും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവ് നൽകി. രേഖകൾ പ്രകാരം ഈ വർഷം യുഎസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് 240 കൂട്ട വെടിവയ്പ്പുകളാണ്. കൂടാതെ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി 10,300 ആത്മഹത്യകൾ ഉൾപ്പെടെ ഈ വർഷം ഇതുവരെ യുഎസിൽ വെടിവെപ്പിൽ 18,574 പേർ കൊല്ലപ്പെട്ടു.
Comments