സിയോൾ: ഉത്തരകൊറിയയ്‌ക്ക് മറുപടിയുമായി ദക്ഷിണ കൊറിയയുടെ മിസൈൽ വിക്ഷേപണം. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തര കൊറിയ നടത്തിയ ആയുധ പരീക്ഷണങ്ങൾക്ക് മറുപടിയായാണ് ദക്ഷിണ കൊറിയയും അമേരിക്കയും മിസൈൽ പരീക്ഷണം നടത്തിയത്. ജപ്പാൻ കടലിലേയ്‌ക്ക് എട്ടോളം ബാലിസ്റ്റിക് മിസൈലാണ് ഇരു രാജ്യങ്ങളും സംയുക്തമായി വിക്ഷേപിച്ചത്.
ദക്ഷിണ കൊറിയയുടെ തീരങ്ങളിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. യുഎസ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന ആദ്യത്തെ സംയുക്ത അഭ്യാസം സിയോളും വാഷിംഗ്ടണും പൂർത്തിയാക്കിയതിന് തൊട്ട് പിന്നാലെയാണ് ദക്ഷിണ കൊറിയയുടെ ഭാഗത്ത് നിന്നും ബാലിസ്റ്റിക് മിസൈൽ പരീക്ഷണണമുണ്ടായത്. ഉത്തര കൊറിയ തൊടുത്ത എട്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിക്കുകയും തങ്ങളുടെ ആയങ്ക പങ്കുവെയ്‌ക്കുകയും ചെയ്തിരുന്നു.
ദക്ഷിണ കൊറിയയും അമേരിക്കയും സയുക്തമായി 100,000 ടൺ ആണവോർജ്ജ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് റൊണാൾഡ് റീഗനെ ഉൾപ്പെടുത്തി കൊണ്ടുള്ള ത്രിദിന അഭ്യാസങ്ങൾ നടത്തുകയും, ഇരു രാജ്യങ്ങളുടെയും സംയുക്ത സൈനികാഭ്യാസങ്ങളെ വിമർശിച്ച് ഉത്തരകൊറിയും രംഗത്ത് വരികയും ചെയ്തിരുന്നു. അതേസമയം, കൊറോണ വ്യാപനത്തിനിടയിലും പ്രതിസന്ധികൾക്കിടയിലും ഉത്തരകൊറിയ നടത്തുന്ന ആണവ റിയാക്ടറിന്റെ നിർമ്മാണം വലിയ വിമർശനം നേരിടുന്നു.
Comments