തിരുവനന്തപുരം: എംആർ അജിത് കുമാറിനെ വിജിലൽസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പിന് നിർദ്ദേശം നൽകി. ഐജി എച്ച് വെങ്കിടേഷിനാണ് പകരം ചുമതല. അജിത് കുമാറിന് പകരം ചുമതല നൽകിയിട്ടില്ല.
സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് വിഎംആർ അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. രഹസ്യമൊഴി നൽകിയ സ്വപ്നയെ കൊണ്ട് മൊഴി പിൻവലിപ്പിക്കാൻ ചില ഇടപെടലുകൾ വിജിലൻസ് ഡയറക്ടർ എംആർ അജിത് കുമാർ നടത്തിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഷാജ് കിരണിനെ അജിത് കുമാർ വിളിച്ചെന്ന് ഇന്റലിജൻസും റിപ്പോർട്ട് ചെയ്തിരുന്നു.
തന്റെ മുന്നിൽ ഷാജ് കിരൺ ഇരിക്കുന്ന സമയത്ത് അജിത് കുമാർ ഷാജ് കിരണിന്റെ ഫോണിലേക്ക് വാട്ട്സ് ആപ്പ് കോൾ ചെയ്തുവെന്നും സ്വപ്ന ഇന്ന് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അജിത് കുമാറും എഡിജിപി വിജയ് സാഖറെയും ഷാജ് കിരണിന്റെ ഫോണിലേക്ക് 56 തവണ വിളിച്ചുവെന്നാണ് സ്വപ്ന പറഞ്ഞത്.
Comments