ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ കേസിന്റെ അന്വേഷണം ഒച്ചിഴയും വേഗത്തിൽ. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലും സംഭവത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസിന്റെ ഈ മെല്ലേപ്പോക്കിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.
പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട് 30 പേരെ അറസ്റ്റ് ചെയ്തതൊഴിച്ചാൽ കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരെ ഊർജ്ജ്വസ്വലമായിരുന്ന അന്വേഷണം പിന്നീട് കൈവിട്ടു. രാഷ്‌ട്രീയ സമ്മർദ്ദമാണ് പോലീസിന്റെ ചുവട് മാറ്റത്തിന് പിന്നിലെന്നാണ് വിവരം. പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് ബി.ജെ.പി.
വിദ്വേഷ മുദ്രാവാക്യത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ച വരെ കണ്ടെത്തിയെങ്കിലും ആര് എഴുതിയതാണെന്നോ റാലിയിൽ അവ ഏറ്റു വിളിക്കാൻ ഉണ്ടായ സാഹര്യങ്ങളോ പോലീസ് അന്വേഷിച്ചില്ല. ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം കാര്യമാക്കിയില്ല. വോട്ട് ബാങ്ക് ലക്ഷ്യമാക്കി സർക്കാർ പോപ്പുലർ ഫ്രണ്ടുകാരെ സഹായിക്കുന്നത് മൂലം അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്ക സമൂഹത്തിനിടയിലുണ്ട്.
Comments