ന്യൂഡൽഹി : പ്രവാചക നിന്ദയാരോപിച്ച് രാജ്യവ്യാപകമായി മതതീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധം അറിയിച്ച് പ്രശസ്ത ആക്ടിവിസ്റ്റും ബംഗ്ലാദേശി എഴുത്തുകാരിയുമായ തസ്ലീമ നസ്രീൻ. പ്രവാചകൻ മുഹമ്മദ് നബി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇത് കണ്ട് ഞെട്ടിയേനെ എന്ന് തസ്ലീമ ട്വിറ്ററിൽ കുറിച്ചു.
”മുഹമ്മദ് നബി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ലോകമെമ്പാടുമുള്ള മുസ്ലീം മതതീവ്രവാദികളുടെ മതഭ്രാന്ത് കണ്ട് ഞെട്ടിയേനെ” എന്നാണ് ഇവർ പറഞ്ഞത്. ഉത്തർപ്രദേശ്, ഡൽഹി, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലുൾപ്പെടെ കലാപകാരികൾ അഴിഞ്ഞാടുകയാണ്. കല്ലേറും ആക്രമണവും നടത്തുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. രാജ്യത്ത് വർഗീയതയും കലാപവും അഴിച്ചുവിടാനുള്ള മതമൗലീകവാദികളുടെ തീവ്ര പരിശ്രമത്തിനിടെയാണ് തസ്ലീമയുടെ പ്രതികരണം.
Even if prophet Muhammad was alive today, he would have been shocked to see the madness of the Muslim fanatics around the world.
— taslima nasreen (@taslimanasreen) June 10, 2022
ഇത് ബംഗ്ലാദേശിലേക്ക് പടർത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ ആയിരത്തോളം പേരാണ് ബംഗ്ലാദേശിൽ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചത്.
രാജ്യത്ത് ചില വിഭാഗക്കാരെ മാത്രം ലക്ഷ്യം വെച്ചാണ് ഇവർ ആക്രമണം നടത്തുന്നത് എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ക്രമസമാധാനില തകരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ പലയിടങ്ങളിലും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
Comments