കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കൈവിട്ട ജയം തിരികെ പിടിക്കാൻ നാളെ ഇന്ത്യ ഇറങ്ങുന്നു. മൂന്ന് മത്സരങ്ങളടക്കുന്ന ടി20 പരമ്പരയിൽ ജയം അനിവാര്യമാണ്. കട്ടക്കിൽ നാളെ രാത്രി 7 മണിക്കാണ് ഋഷഭ് പന്തിന്റെ നേതൃത്വത്തിൽ ടീം ഇറങ്ങുക.
ആദ്യ മത്സരത്തിൽ 211 റൺസ് നേടിയിട്ടും ഇന്ത്യയ്‌ക്ക് ജയിക്കാനായില്ല. ടി20 ചരിത്രത്തിൽ ഇന്ത്യ ആദ്യമായിട്ടാണ് 200 റൺസ് സ്‌കോർ ചെയ്ത ശേഷം പരാജയപ്പെടുന്നത്. ഐപിഎല്ലിലെ ഫൈനലിൽ ഗുജറാത്തിനെ വിജയ കിരീടം ചൂടിപ്പിച്ച ഡേവിഡ് മില്ലറാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായത്. ഏഴുവിക്കറ്റിനാണ് പ്രോട്ടിയാസ് ജയിച്ചത്. തകർത്തടിച്ച ദക്ഷിണാഫ്രിക്കൻ നിരയെ വീഴ്‌ത്താൻ ഇന്ത്യൻ ബൗളിംഗ് നിരയ്‌ക്കാവാത്തത് നാളെ നിർണ്ണായകമാകും.
പേസ് ബൗളർമാരായ ഭുവനേശ്വർ കുമാറും ആവേശ് ഖാനും സ്പിന്നർമാരായ അക്ഷർ പട്ടേലും യുസ്വേന്ദ്ര ചാഹലും നന്നായി റൺസ് വഴങ്ങിയതും ഇന്ത്യയ്‌ക്ക് വിനയായി. ബൗളർമാരെ പരീക്ഷിക്കുന്നതിൽ നായകൻ ഋഷഭ് പന്തും ഉപനായകൻ ഹാർദ്ദിക് പാണ്ഡ്യയും പരാജയപ്പെട്ടു വെന്നാണ് വിമർശനം.
Comments