ഡൽഹി :നാഷണൽ ഹെറാൾഡ് കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിനിടെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലെത്തി രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണുന്നതിനാണ് രാഹുൽ ആശുപത്രിയിൽ എത്തിയത്.കൊറോണ ബാധിച്ചതിന് ശേഷം ചികിത്സയിലാണ് സോണിയ.പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ആശുപത്രിയിൽ എത്തിയത്.കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ശേഷം രാഹുൽ ഗാന്ധി ഇഡി ഓഫീസ് വിട്ടിരുന്നു.പിന്നാലെയാണ് സോണിയയെ കണാൻ രാഹുൽ എത്തിയത്. അതേസമയം സോണിയയെ കണ്ടശേഷം രാഹുൽ വീണ്ടും ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസിലേക്ക് മടങ്ങി.
രണ്ട് അസിസ്റ്റന്റ് ഡയറക്ടർമാരും ഒരു ഡെപ്യൂട്ടി ഡയറക്ടറും അടങ്ങുന്ന സംഘമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്.രാജ്യത്തിന് അകത്തും പുറത്തുമുള്ള രാഹുൽ ഗാന്ധിയുടെ ആസ്തികളെ കുറിച്ചും ബാങ്ക് അക്കൗണ്ടുകളെ കുറിച്ചുമാണ് ആദ്യ ഘട്ടത്തിൽ ഇഡി ചോദിച്ചതെന്നാണ് വിവരം.
ഇന്ന് രാവിലെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് രാഹുൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഓഫീസിൽ എത്തിയത്.കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കാൽനടയായിയാണ് രാഹുൽ ഓഫീസിൽ എത്തിയത്.ചോദ്യം ചെയ്യലിനെ രാഷ്‌ട്രീയമായി നേരിടാനാണ് കോൺഗ്രസ് ശ്രമിച്ചത്.അതിന്റെ ഭാഗമായിയാണ് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഇഡി ഓഫീസിന് മുന്നിൽ തടിച്ച് കൂടിയത്.പ്രശ്‌ന സാധ്യത കണ്ട് ഡൽഹിയിൽ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് നേതാക്കളായ രൺദീപ് സിങ് സുർജെവാല, അശോക് ഗെഹ്ലോട്ട്, ഹരീഷ് റാവത്ത്, ഭുപേഷ് ബാഗേൽ അടക്കമുള്ളവരെ
പോലീസ് കസ്റ്റഡിയിൽ എടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് കസ്റ്റഡി എന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരും ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുത്തു.
ഇതിനിടെ കസ്റ്റഡിയിൽ എടുത്ത എസിസി ജനറൽ സെക്രട്ടറി കെസി വേണു ഗോപാൽ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീണു.കേസിനെ നിയമപരമായി നേരിടുന്നതിന് പകരം രാഷ്‌ട്രീയപരമായി പ്രയോഗിക്കാനാണ് കോൺഗ്രസ് ശ്രമം.ഒപ്പം സത്യം ഏറെക്കാലം മറച്ചുവെക്കാനാകില്ലെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു.കേസിൽ ഈ മാസം 23 ന് ഹാജരാകാനാണ് സോണിയ ഗാന്ധിക്ക് ഇ.ഡി നോട്ടീസ് നൽകിട്ടുണ്ട്.
Comments