തൃശ്ശൂർ : തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ ഇന്ന് ഒരുമണിക്കൂർ ഒപി ബഹിഷ്‌കരിക്കും. പോസ്റ്റുമോർട്ടം നടത്താതെ മൃതദേഹം വിട്ടുനൽകിയ സംഭവത്തിൽ ഓർത്തോ വിഭാഗം മേധാവി ഡോ. പി.ജെ ജേക്കബിനെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. രാവിലെ 10 മുതൽ 11 വരെയാണ് ഒപി ബഹിഷ്‌കരണ പ്രതിഷേധം.
സസ്പെൻഡ് ചെയ്ത ഓർത്തോ വിഭാഗം മേധാവിക്ക് മൃതദേഹം വിട്ടുനൽകിയ സംഭവത്തിൽ നേരിട്ട് ബന്ധമില്ലെന്നാണ് സഹജീവനക്കാർ വ്യക്തമാക്കുന്നത്.കൂടാതെ യഥാർത്ഥ കുറ്റക്കാർക്കെതിരെ നടപടി എടുക്കാതിരിക്കുകയും എച്ച്.ഒ.ഡി എന്ന നിലയിലുള്ള ചുമതലകൾ കൃത്യമായി നിർവഹിക്കുകയും ചെയ്ത ഡോ. ജേക്കബിനെ ബലിയാടാക്കി കുറ്റവാളികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെജിഎംസിടിഎ കുറ്റപ്പെടുത്തി.
അതേസമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ മരണം സ്ഥിരീകരിച്ച ശേഷം മൃതശരീരം ബന്ധുക്കൾക്ക് മതാചാരപ്രകാരം മറവുചെയ്യുന്നതിനായി വിട്ടുനൽകുകയായിരുന്നു. നിയമപരമായ ചില ഉത്തരവാദിത്വങ്ങളിൽ ഡ്യൂട്ടി ഡോക്ടർമാരുടെ ഭാഗത്തുനിന്നും വീഴ്ച് സംഭവിച്ചിരുന്നു.ഇത് കണ്ടെത്തിയപ്പോൾ അക്കാര്യം പരിഹരിക്കാനുള്ള നടപടികൾ ഡോ.ജേക്കബ് സ്വീകരിച്ചിരുന്നു.വിശദമായ അന്വേഷണം നടത്താതെയാണ് ഡോ.ജേക്കബിനെതിരെ നടപടി സ്വീകരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
Comments