മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിന് വേദിയാകുന്ന 16 നഗരങ്ങൾ പ്രഖ്യാപിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് അടുത്ത ലോക ഫുട്‌ബോൾ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ. ടൂർണമെന്റിൽ 48 രാജ്യങ്ങൾ മത്സരിക്കും. ആദ്യമായാണ് ഇത്രയും രാജ്യങ്ങൾ ലോക ഫുട്‌ബോൾ വേദിയിൽ എത്തുന്നത്.
വാൻകൂവർ, സിയാറ്റിൽ, സാൻ ഫ്രാന്‌സിസ്‌കോ, ലോസ് ഏഞ്ചൽസ് (സോഫി സ്റ്റേഡിയം)
ഗ്വാഡലജാര, മെക്‌സിക്കോ, കൻസാസ് സിറ്റി, ഡാളസ്, അറ്റ്‌ലാന്റ, ഹൂസ്റ്റൺ, മോണ്ടെറി, മെക്‌സിക്കോസിറ്റി, ടൊറന്റോ, ബോസ്റ്റൺ, ഫിലാഡൽഫിയ, മിയാമി, ന്യൂയോർക്ക്/ന്യൂജേഴ്‌സി എന്നിവയാണ് 2026ലെ ആതിഥേയ നഗരങ്ങളെന്ന് ഫിഫ വ്യക്തമാക്കി.
പതിനൊന്ന് നഗരങ്ങൾ യുഎസിലും, മൂന്നെണ്ണം മെക്‌സിക്കോയിലും രണ്ടെണ്ണം കാനഡയിലുമാണ്. ഉദ്ഘാടന മത്സരങ്ങളുടെയും ഫൈനലിന്റെയും വേദികൾ പിന്നീട് പ്രഖ്യാപിക്കും. നിലവിലെ 32 ടീമുകളുടെ ഫോർമാറ്റിനുപകരം 48 ടീമുകളെ ടൂർണമെന്റിൽ ഉൾപ്പെടുത്തുന്നത് ഇതാദ്യമാണ്. മൂന്ന് ആതിഥേയ രാജ്യങ്ങളിൽ ടൂർണമെന്റ് അരങ്ങേറുന്നത് ഇതാദ്യമായാണ്. ഉദ്ഘാടന മത്സരം ലോസ് ഏഞ്ചൽസിലോ മെക്‌സിക്കോ സിറ്റിയിലോ ആയിരിക്കും നടക്കുക.
2018ൽ മൊറോക്കോയെ പിന്തള്ളിയാണ് യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളെ വിജയികളായി തിരഞ്ഞെടുത്തത്. യുഎസ് 1994ലും, മെക്‌സികോ 1970ലും 1986ലും ലോകകപ്പിന് ആതിഥേയത്വം വഹിച്ചു. 2022 ലോകകപ്പ് ഖത്തറിൽ നടക്കും. ടൂർണമെന്റ് നവംബർ 21 മുതൽ ഡിസംബർ 18 വരെ.
Comments