പത്തനംതിട്ട: അഗ്നിപഥ് പദ്ധതിയെ അവഹേളിച്ച് സിപിഐ നേതാവ് എംപി ബിനോയ് വിശ്വം. അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ നടപ്പാക്കിയിരിക്കുന്നത് ഹിറ്റ്‌ലറും മുസോളിനിയും കാട്ടിക്കൊടുത്ത വഴിയെയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. പദ്ധതി പ്രകാരം സൈനിക സേവനം പൂർത്തിയാക്കുന്ന യുവാക്കൾ ആർഎസ്എസിന്റെ ഗുണ്ടാകളായി മാറുമെന്നും സിപിഐ നേതാവ് അഗ്നിപഥ് പദ്ധതിയെ അധിക്ഷേപിച്ച് പറഞ്ഞു.
സമൂഹത്തെ മുഴുവൻ സൈനിക വൽക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇതിലൂടെ യുവാക്കൾ വഞ്ചിക്കപ്പെടുകയാണെന്നും പണിക്കൂലി കൊടുത്തുകൊണ്ട് കബളിപ്പിക്കുകയാണെന്നും ബിനോയ് വിശ്വം അഗ്നിപഥിനെ മോശമായി ചിത്രീകരിച്ചുകൊണ്ട് പ്രതികരിച്ചു. രാജ്യത്തിന്റെ അഭിമാന പദ്ധതിയായ അഗ്നിപഥിനെ താറടിച്ചു കാണിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പ്രതിപക്ഷ നേതാക്കൾ പദ്ധതിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുകായാണ്.
അതേസമയം, അഭിമാനമായ അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. അഗ്നിപഥ് പദ്ധതിയിലൂടെ സേനാവിഭാഗങ്ങളെ നവീകരിക്കുന്ന കാര്യത്തിൽ പിന്നോട്ടില്ലെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്. മൂന്ന് സേനാവിഭാഗങ്ങളുടെ വിവിധ തലത്തിലെ ഉന്നത ഉദ്യോഗസ്ഥർ മാസങ്ങളായി നടത്തിയ വിശകലനങ്ങൾക്കും ചർച്ചകൾക്കു മൊടുവിലെടുത്ത തീരുമാനമാണിതെന്നും അഗ്നിപഥ് ദീർഘകാല ലക്ഷ്യത്തോടെയാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
Comments