ഹൈദരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന കലാപം ആസൂത്രിതമെന്ന് കൂടുതൽ തെളിവുകൾ. കേന്ദ്രസർക്കാർ കൊണ്ടുവന്ന അഗ്നിപഥ് പദ്ധതിക്കെതിരെ സെക്കന്തരാബാദ് റെയിൽവേ സ്‌റ്റേഷനിൽ നടന്ന കലാപവും തീവെയ്പ്പും ആസൂത്രതിമാണെന്ന് തെളിയുകയാണ്. കലാപം ആസൂത്രണം ചെയ്തിന് തെളിവായി നിരവധി ശബ്ദസന്ദേശങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
പഴയ വസ്ത്രങ്ങൾ ധരിക്കുകയും ടയറുകൾ കരുതിയും വേണം റെയിൽവെ സ്റ്റേഷനിൽ എത്തണമെന്നുള്ള ശബ്ദ സന്ദേശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. റെയിൽവെ സ്റ്റേഷനുകളിൽ പ്രതിഷേധം നടത്തുമ്പോൾ കത്തിക്കുന്നതിനായി ഒന്നുമില്ലെന്നും, അതിനാൽ തുണികളും ടയറുകളും പെട്രോൾ എന്നിവ കൊണ്ടുവരണമെന്നുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന ശബ്ദ സന്ദേശങ്ങളിൽ നിർദ്ദേശം നൽകുന്നത്. സെക്കന്തരാബാദിന് സമാനമായി വിശാഖപ്പണത്തിലും അക്രമം അഴിച്ചുവിടാനുള്ള നിർദ്ദേശം നൽകുന്ന സന്ദേശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.
കലാപം ആസൂത്രണം ചെയ്യുന്നതിനായി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ തുടങ്ങിയവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് ബീഹാറടക്കമുള്ള സംസ്ഥാനങ്ങളിൽ അറസ്റ്റിലായവരുടെ ഫോണുകളിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും പ്രകോപനപരമായ സന്ദേശങ്ങളും പോലീസിന് ലഭിച്ചു. വാട്ട്സ്ആപ്പിലൂടെ കലാപാഹ്വാനം നടത്തിയിരിക്കുന്നതിൽ അധികവും മിലിറ്ററി കോച്ചിങ് സെന്ററുകളാണ്. സെക്കന്തരാബാദിലെ പ്രതിഷേധത്തിന് ആഹ്വാനം നൽകിയ പൽനാട് ജില്ലയിൽ സൈനിക പരിശീലന കേന്ദ്രങ്ങൾ നടത്തുന്ന സുബ്ബ റാവു എന്ന വ്യക്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ആന്ധ്രാപ്രദേശ് പോലീസ് വ്യക്തമാക്കിയിരുന്നു. വാട്സ്ആപ്പ് സന്ദേശങ്ങൾക്ക് പിന്നാലെ പുറത്തുവന്ന ശബ്ദ സന്ദേശങ്ങളും കലാപം ആസൂത്രിമാണ് എന്നതിന് കൂടുതൽ തെളിവുകളാണ്.
Comments