ന്യൂഡൽഹി : അഗ്നിപഥ് പദ്ധതിക്കെതിരായി പാർലമെന്റിലേക്ക് മാർച്ച് നടത്തി ഡിവൈഫ്‌ഐ. ദേശീയ പ്രസിഡന്റ് എഎ റഹീം എംപിയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. ഇത് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധ മാർച്ച് നടത്തിയ നേതാക്കൾ സുരക്ഷാ ഉദ്യോഗസ്ഥർ അതിക്രമിക്കുകയും ബലം പ്രയോഗിച്ച് വലിച്ച് താഴെയിടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി. പിന്നാലെ എംപി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ എഎ റഹീം എംപി പ്ലക്കാർഡുമായി പ്രവർത്തകർക്കിടയിലൂടെ സുരക്ഷിതനായി പോകുന്നത് കാണാം. മാർച്ച് പാർലമെന്റിന്റെ അതീവ സുരക്ഷാ പ്രദേശത്തേക്ക് കടക്കുന്ന ഘട്ടത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞത്. ഇതോടെ ആദ്യം പ്രതിഷേധക്കാർ റോഡിൽ കിടന്നു. പോലീസ് കൈയ്യിൽ പിടിച്ച് എഴുന്നേൽപിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ പരസ്പരം കൈ കോർത്ത് പിടിച്ച് പ്രതിരോധിച്ചു. ഇതോടെ പോലീസിന് ഇവരെ ബലം പ്രയോഗിച്ച് നീക്കേണ്ടിവന്നു. ഇതിനിടെ പലപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരെ പിടിച്ചുവലിച്ച് താഴെയിടാനും ശ്രമിച്ചു. പ്ലക്കാർഡ് ഉപയോഗിച്ച് ആക്രമിക്കാനും പ്രതിഷേധക്കാർ ശ്രമം നടത്തി. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത്.
എന്നാൽ പ്രതിഷേധ മാർച്ചിൽ ഉൾപ്പെടെ പ്രവർത്തികരുടെ ഇടയിലൂടെ സുരക്ഷിതനായി നീങ്ങിയ എഎ റഹീം, ഇപ്പോൾ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. എംപിയെന്ന പരിഗണന പോലും നൽകാതെ പോലീസ് വലിച്ചിഴച്ചുവെന്നാണ് റഹീം പറഞ്ഞത്.
ജനാധിപത്യ രീതിയിലാണ് പ്രതിഷേധം നടത്തിയത് എന്നും അതിനെ കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണെന്നും റഹീം പറഞ്ഞു. എംപിയെന്ന പരിഗണന പോലും നൽകാതെ പോലീസ് വലിച്ചിഴക്കുകയായിരുന്നു. എംപിയെന്ന നിലയിൽ പ്രതിഷേധിക്കുമ്പോൾ ജനാധിപത്യത്തിന്റെ കണിക പോലും നരേന്ദ്രമോദി സർക്കാരിനിന് ഇല്ലെന്നാണ് ഇതിലൂടെ തെളിയുന്നത് എന്നും റഹീം ആരോപിച്ചു.
Comments