മലപ്പുറം : മമ്പാട് ടെക്സ്റ്റൈൽസ് ഗോഡൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.12 പേരെ പോലീസ് അറസ്റ്റ് ചെയ്തു.കോട്ടക്കൽ സ്വദേശി പുലിക്കോട്ടിൽ മുജീബ് റഫ്മാനാണ് മരിച്ചത്. മർദ്ദനം ,ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.ടെക്സ്റ്റൈൽസ് ഉടമ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലാണ് .
ശനിയാഴ്ച ഉച്ചയോടെയാണ് മുജീബിന്റെ മൃതദേഹം ഗോഡൗണിൽ നിന്ന് കണ്ടെത്തിയത്.അതേസമയം മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് .
കടയിൽ നിന്ന് സാധനങ്ങള്‍ വാങ്ങിയ പണം തിരികെ കിട്ടാനായിരുന്നു മര്‍ദ്ദനം. പറഞ്ഞ സമയം കഴിഞ്ഞിട്ടും മുജീബിന് തുക തിരികെ നൽകാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് വെള്ളിയാഴ്ച കയ്യും കാലും കെട്ടിയിട്ട് അവശനിലയിലായ മുജീബിന്റെ ഫോട്ടോ ഭാര്യയുടെ ഫോണിലേക്ക് വരികയായിരുന്നു.മുജീബിനെ പോലീസിൽ ഏൽപ്പിക്കുമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇയാളുടെ മരണം സംഭവിച്ചത്. അതേസമയം മുമ്പ് ബാങ്കിൽ മുക്കുപണ്ടം പണയം വച്ച കേസിൽ ജാമ്യത്തിലിറങ്ങിയ വ്യക്തികൂടിയാണ് മരിച്ച മുജീബ്.
Comments