ടെഹ്‌റാൻ: ഹിജാബ് ധരിച്ചുള്ള നൃത്ത വീഡിയോ പങ്കുവെച്ച സിനിമാ നടിയ്‌ക്ക് മതമൗലികവാദികളുടെ സൈബർ ആക്രമണം. ഇറാനിയൻ താരം മന്ദന കരിമിയ്‌ക്ക് നേരെയാണ് സൈബർ ആക്രമണമുണ്ടായത്. നൃത്തം ചെയ്ത് ഹിജാബിനെ അപമാനിച്ചുവെന്നാണ് മതമൗലികവാദികൾ ഉയർത്തുന്ന വിമർശനം.
ടെക്‌സ്റ്റൈൽസിൽ നിന്നും ഹിജാബ് ധരിച്ച് നൃത്തം കളിക്കുന്ന വീഡിയോ ആണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇസ്താംബൂളിൽ ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിനായി എത്തിയതായിരുന്നു താരം. ഹിജാബ് ധരിച്ചെത്തിയ മന്ദന അവിടെ നിന്നും വസ്ത്രങ്ങൾ കയ്യിലേന്തി നൃത്തം ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് മൊബൈലിൽ പകർത്തിയത്. ഷൂട്ടിന് ശേഷം ബിഹൈൻഡ് ദി സീൻ എന്ന അടിക്കുറിപ്പോടെ ഇത് മന്ദന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇതോടെയാണ് താരത്തിന് നേരെ സൈബർ ആക്രമണം ആരംഭിച്ചത്.
ഹിജാബ് ധരിച്ച് നൃത്തം കളിച്ച മന്ദന വസ്ത്രത്തെ അപമാനിച്ചുവെന്ന് മതമൗലികവാദികൾ വിമർശിച്ചു. ഹിജാബ് ധരിച്ച് നൃത്തം കളിക്കുന്നതിന് മുൻപ് പ്രവാചകനെ ഒന്ന് ആലോചിക്കാമായിരുന്നുവെന്ന് ഇൻസ്റ്റഗ്രാം ഉപയോക്താക്കളിൽ ഒരാൾ പറഞ്ഞു. നടിയുടെ പ്രവർത്തിയോർത്ത് നാണക്കേട് തോന്നുവെന്നും ചിലർ കുറിച്ചു. ഹിജാബ് തമാശ കളിക്കാനുള്ളതല്ലെന്ന് ചിലർ താക്കീത് നൽകുകയും ചെയ്തു. നടിയ്‌ക്കെതിരെ അശ്ലീല പരാമർശങ്ങളും കമന്റുകളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചില തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളിൽ ഈ ദൃശ്യങ്ങൾ ഇവർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
Comments