ബംഗളൂരു: രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം. കരുത്തരായ മുംബൈയ്‌ക്കെതിരെ ആദ്യ കിരീടത്തിനായി മദ്ധ്യപ്രദേശാണ് ഇറങ്ങുന്നത്. മുംബൈയെ നയിക്കുന്നത് പൃഥ്വി ഷായും മദ്ധ്യപ്രദേശിനെ നയിക്കുന്നത് ആദിത്യ ശ്രീവാസ്തവയുമാണ്. 41 തവണ കിരീടം നേടിയ ടീം എന്ന നിലയിൽ മുംബൈയ്‌ക്കാണ് മുൻതൂക്കം.
ഇതുവരെ നടന്ന മത്സരങ്ങളിൽ 12 ഫൈനൽ കളിച്ച മുംബൈ മുപ്പതു വർഷത്തിനിടെ ഒരു തവണമാത്രമാണ് പരാജയപ്പെട്ടത്. 2016-17ൽ ഗുജറാത്താണ് മുംബൈയെ സമീപകാലത്ത് അട്ടിമറിച്ച ഏക ടീം. ഈ സീസണിൽ എതിർ ടീമിന്റെ താരങ്ങളെ സെഞ്ച്വറിയടിക്കാൻ അനുവദിക്കാതിരുന്ന മൂന്ന് ടീമുകളിലൊന്ന് മുംബൈയാണ്. ആന്ധ്രയും രാജസ്ഥാനുമാണ് മറ്റ് രണ്ട് ടീമുകൾ.
മുംബൈയ്‌ക്കായി മികച്ച ഫോമിലുള്ള യശസ്വി ജയ്‌സ്വാൾ, അർമാൻ ജാഫർ, സുവേദ് പാർക്കർ, സർഫറാസ് ഖാൻ, ഹാർദ്ദിക് തമോറെ, ഷാംസ് മുലാനി, ധാവൽ കുൽക്കർണി, തനുഷ് കോതിയാൻ, മോഹിത് അവസ്തി, തുഷാർ ദേശ്പാണ്ഡെ എന്നിവരാണ് കളത്തിലി റങ്ങുന്നത്.
മദ്ധ്യപ്രദേശിനായി യാഷ് ദുബെ, ഹിമാൻഷൂ മന്ത്രി, ശുഭം ശർമ്മ, രജത് പത്തീദാർ, ആദിത്യ ശ്രീവാസ്തവ, അക്ഷാത് രഖുവൻഷി, സാരാംശ് ജൈൻ, അനുഭവ് അഗർവാൾ, ഗൗരവ് യാദവ്, കുൽദീപ് സെൻ, കുമാർ കാർത്തികേയ, പുനീത് ദാത്തേ എന്നിവരാണ് ആദ്യ കിരീടത്തിനായി ഇറങ്ങുന്നത്.
Comments