ശ്രീനഗർ: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ 150ഓളം തീവ്രവാദികൾ നിയന്ത്രണ രേഖയിലുള്ള ലോഞ്ച്പാഡുകളിൽ കാത്തിരിക്കുകയാണെന്ന് ജമ്മുകശ്മീർ പോലീസ്. ഇവർ ഓരോരുത്തരുടെയും നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു.
നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് പതിനൊന്ന് ഭീകരക്യാമ്പുകളിലായി 500 മുതൽ 700 വരെ ഭീകരർ പരിശീലനം നേടിക്കൊണ്ടിരിക്കുന്നു. ഇവരിൽ പലരും നടത്തിയ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ സൈന്യം ശക്തമായി പരാജയപ്പെടുത്തിയിരുന്നു. 2022 ആരംഭിച്ചതിന് ശേഷം ഒരു ഭീകരനും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ സാധിച്ചിട്ടില്ലെന്നും കശ്മീർ പോലീസ് വ്യക്തമാക്കി.
ഈ വർഷം ഇതുവരെ 32 വിദേശ ഭീകരർ അടക്കം 118 പേരെ വധിക്കാൻ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിൽ 77 പേരും പാകിസ്താനിൽ എത്തി പരിശീലനം നേടി നേരത്തെ തിരികെ വന്നവരാണെന്നരും ലഷ്കർ-ജെയ്ഷെ ഭീകരരുടെ അനുയായികളാണെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം രണ്ട് വിദേശികളടക്കം 55 ഭീകരരെ ഇല്ലാതാക്കിയെന്നും കശ്മീർ പോലീസ് അറിയിച്ചു.
Comments