തിരുവനന്തപുരം: രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിൽ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചർ. സംഭവത്തിന് പിന്നിൽ ജിഹാദി ശക്തികളാണ്. രാജസ്ഥാൻ സർക്കാരിന്റെ പ്രീണന നയങ്ങളാണ് ഇത്തരം ഒരു കൃത്യം ചെയ്യാൻ ജിഹാദികൾക്ക് പ്രചോദനമായതെന്നും ശശികല ടീച്ചർ പറഞ്ഞു.
ഇത്തരം കൊലപാതകങ്ങൾക്ക് കാരണം മതപഠനമാണെങ്കിൽ ആ വിഷയത്തിൽ പുനരാലോചന വേണം. മതഗ്രന്ഥങ്ങളിലുള്ള ഏതെങ്കിലും നിർദ്ദേശങ്ങളാണ് ഇതിന് കാരണമെങ്കിൽ അക്കാര്യവും ചിന്തിക്കണം. എന്തും ചെയ്യാൻ പറ്റുന്ന മാനസികാവസ്ഥയിലേക്ക് ഇവർ എത്തിയിരിക്കുന്നു. ഇതിന് പൂട്ടിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ശശികല ടീച്ചർ പറഞ്ഞു.
മതപഠനം അടിയന്തിരമായി ശാസ്ത്രീയമായി പുനക്രമീകരിക്കണം. അല്ലാതെയുള്ള മതപഠനം അവസാനിപ്പിക്കണം. അറസ്റ്റോ നടപടിയോ ഉണ്ടായാൽ ഇത്തരം ശക്തികളുടെ പരിപാടി ഇരവാദവുമായി രംഗത്ത് വരലാണ്. ഈ സാഹചര്യത്തിൽ ഇവർക്ക് പിന്തുണയുമായി പ്രീണന ശക്തികൾ രംഗത്ത് വരുന്നത് അവസാനിപ്പിക്കണമെന്നും കെ പി ശശികല ടീച്ചർ ആവശ്യപ്പെട്ടു.
Comments