രാജസ്ഥാനിൽ നടന്നത് താലിബാൻ മോഡൽ കൊലപാതകമെന്ന് ബിജെപി നേതാവ് എം.ടി രമേശ്. കോൺഗ്രസ് സർക്കാർ രാജിവെയ്‌ക്കുകയാണ് വേണ്ടത്. ഉദയ്പൂരിൽ ഇസ്ലാമിസ്റ്റുകൾ നടത്തിയ അരുംകൊല രാജ്യത്തെ ഞെട്ടിക്കുന്നതാണന്ന് അദ്ദേഹം പ്രതികരിച്ചു. ജോലി ചെയ്യുന്ന കടയില്‍ കയറി അറവുകത്തി കൊണ്ടു വെട്ടിക്കൊല്ലുകായിയിരുന്നു ആ പാവത്തെയെന്നും പ്രതികളെ പോലീസ് പിടിച്ചിട്ടുണ്ടെന്നും എം.ടി രമേശ് പറഞ്ഞു.
തീക്കൊള്ളികൊണ്ടാണ് തീവ്രവാദികൾ തലചൊറിയുന്നത്. തീവ്രവാദികളെ താലോലിക്കുന്ന മൃദുസമീപനത്തിന് കോൺഗ്രസ് രാജ്യവ്യാപക പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എം.ടി രമേശ് പറയുന്നു. നൂപുർ ശർമ്മയെ അനുകൂലിച്ച് സമൂഹമാദ്ധ്യമത്തിൽ പ്രതികരിച്ചതിനാണ് യുവാവിനെ മതതീവ്രവാദികൾ കൊലപ്പെടുത്തിയത്. കനയ്യ ലാലിന്റെ കടയിലേക്ക് കയറിയ രണ്ട് പേർ തലയറുക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇവർ ഫോണിൽ പകർത്തി. ഇതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതികൾ ഭീഷണിപ്പെടുത്തുന്നുണ്ട്.
കലാപ സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധനാജ്ഞ തുടരുമെന്നാണ് ഭരണകൂടത്തിന്റെ അറിയിപ്പ്. ജില്ലയിലെ ധന്മണ്ടി, ഘണ്ടാഘർ, ഹാത്തിപോൾ, അംബമത, സൂരജ്‌പോൾ, ഭൂപാൽപുര, സവിന പിഎസ് എന്നിവടങ്ങളിലാണ് നിരോധനാജ്ഞ.
Comments