പ്രവാചകനിന്ദയുടെ ശിക്ഷ തലയറുക്കലാണെന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത് ; ഇസ്ലാമിക നിയമങ്ങൾ എഴുതിപിടിപ്പിച്ചത്; അത് കുട്ടികളെ പറഞ്ഞ് മനസിലാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രവാചകനിന്ദയുടെ ശിക്ഷ തലയറുക്കലാണെന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത് ; ഇസ്ലാമിക നിയമങ്ങൾ എഴുതിപിടിപ്പിച്ചത്; അത് കുട്ടികളെ പറഞ്ഞ് മനസിലാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 01:27 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എന്തിനാണ് മതപഠനം നൽകുന്നതെന്ന ചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നമ്മുടെ രാജ്യത്തെ പല സ്ഥാപനങ്ങളിലും പ്രവാചകനിന്ദയുടെ ശിക്ഷ തലയറുക്കലാണെന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഇസ്ലാമിക നിയമം എന്നത് ചില വ്യക്തികൾ അവരുടെ താത്പര്യങ്ങൾക്കനുസരിച്ച് എഴുതിയതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രവാചക നിന്ദയുടെ ശിക്ഷ തലയറുക്കലാണെന്ന് എന്തിനാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അഞ്ച് വയസ്സു മുതൽ മുസ്ലീം സമുദായത്തിലെ കുട്ടികൾ ഇസ്ലാമിക നിയമം എന്ന പേരിൽ ചിലത് പഠിച്ചു തുടങ്ങുന്നു. ഇസ്ലാമിക നിയമം എന്നത് ഖുർആൻ അടിസ്ഥാനമാക്കിയുള്ളതല്ല. മറിച്ച് രാജഭരണ കാലത്ത് ചിലർ അവരുടെ താത്പര്യത്തിനൊത്ത് എഴുതിയ ഒന്നാണ്. ഇതാണ് ഇന്നും മദ്രസകളിൽ പഠിപ്പിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.

ഇസ്ലാമിക നിയമങ്ങൾ പരമോന്നത നിയമങ്ങൾ അല്ല. ഇത് എഴുതിയത് മനുഷ്യരാണെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കിക്കണം. ഇതാണ് മതവിദ്വേഷമെന്ന രോഗം വ്യാപിക്കാതിരിക്കാനുള്ള പോംവഴി. നമ്മൾ എല്ലാകാര്യങ്ങളും പെട്ടെന്ന് വിശ്വസിക്കുന്നവരാണ്. മതവിശ്വാസങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ച്. അതുകൊണ്ടുതന്നെ വിശ്വാസത്തിന്റെ പേരിൽ എന്തു ചെയ്യാനും അവർ തയ്യാറാകുന്നു. ചില ആളുകൾ ചില നിയമങ്ങൾ എഴുതി ഇസ്ലാമിക നിയമം എന്ന രീതിയിൽ അവതരിപ്പിച്ചു. ഇതൊന്നും ഇസ്ലാമിന്റെ ഭാഗമല്ല. പിന്നെ എങ്ങനെ ഇതിനെ എതിർക്കുന്നത് ഇസ്ലാമോഫോബിയയാകും.

14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സാർവ്വത്രികവുമായ വിദ്യാഭ്യാസം ഇന്ത്യയിലെ ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. പിന്നെ എന്തിനാണ് കുട്ടികൾക്ക് സമാന്തര മതപഠനം. 14 വയസ്സാകുമ്പോഴേക്കും കുട്ടികൾ എന്ത് ശരി എന്ത് തെറ്റ് എന്ന് തിരിച്ചറിയാൻ പ്രാപ്തിയുള്ളവരാകും. മതപഠനം 14 വയസ്സിന് ശേഷം  ആയിക്കോളു. എന്തിനാണ് അതിന് മുൻപ് കുട്ടികൾക്ക് മതപരമായ വിദ്യാഭ്യാസം നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.

മദ്രസ വിദ്യാഭ്യാസത്തെയല്ല മറിച്ച് അതിന്റെ പാഠ്യപദ്ധതിയോട് ആണ് തനിക്ക് വിയോജിപ്പ്. അതിൽ പഠിപ്പിക്കുന്നതിൽ പലതും മൗലികാവകാശങ്ങളുടെ ലംഘനം ആണ്. എല്ലാറ്റിന്റെയും അർഥം അതിൽ വളച്ചൊടിക്കപ്പെട്ടിരിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഉദയ്പൂരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക മതതീവ്രവാദികൾ കഴുത്തറുത്തുകൊന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Tags: GovernorBlasphemyarif muhammed khanUdaipur Murder
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies