ഡബ്ലിൻ: സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ ഗുരുതര ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദേശത്തും മലയാളികളുടെ പ്രതിഷേധം. ഇന്നലെ നടന്ന ഇന്ത്യ- അയർലൻഡ് ക്രിക്കറ്റ് മത്സരത്തിനിടെ മുഖ്യമന്ത്രിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തി മലയാളികളായ കാണികൾ പ്രതിഷേധിച്ചു.
ഇത് ആദ്യമായിട്ടാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ഒരു വിദേശ രാജ്യത്ത് അന്താരാഷ്‌ട്ര മത്സരത്തിനിടെ പ്രതിഷേധം ഉയരുന്നത്. മുഖ്യമന്ത്രിയുടെ ധൂർത്തിനെ സംബന്ധിച്ച വാർത്തകൾ അടുത്തിടെ നിരന്തരം മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. തൊഴുത്ത് നവീകരിക്കാനെന്ന പേരിലും പുതിയ കാറുകൾക്കുമായി ലക്ഷങ്ങൾ അനുവദിച്ചതായിരുന്നു വാർത്തകൾ. ഖജനാവിൽ പണമില്ലെന്ന് ധനമന്ത്രി ആവർത്തിക്കുമ്പോഴായിരുന്നു ഇത്തരത്തിൽ മുഖ്യമന്ത്രിക്കായി പണം വാരിക്കോരി അനുവദിച്ചത്. ഇതിനെതിരെ ആയിരുന്നു പ്ലക്കാർഡിലെ വാചകങ്ങൾ
കുലുക്കമറിയാതെ ചാരിക്കിടന്ന് പോകാൻ ഒരു കാറ്, ചെമ്പിൽ ബിരിയാണി, മായവും കലർപ്പുമില്ലാത്ത നെയ്യ്, ശുദ്ധമായ പാൽ, മച്ചാന് അത് പൊളിയാണ് അഴിമതി വീരൻ കേരള മുഖ്യൻ തുടങ്ങിയ വാചകങ്ങൾ എഴുതിയ പ്ലക്കാർഡുകളാണ് ഉയർത്തിയത്. മുഖ്യമന്ത്രിയുടെ അഴിമതിയും ധൂർത്തും സൂചിപ്പിക്കുന്ന തരത്തിൽ മു-KIA മന്ത്രിഎന്നായിരുന്നു പ്ലക്കാർഡിൽ എഴുതിയിരുന്നത്.
മാസങ്ങൾക്ക് മുൻപ് ഒരു ഇന്നോവ ക്രിസ്റ്റ വാങ്ങിയതിന് പിന്നാലെയാണ് കിയ കാർണിവൽ ലിമോസിൻ കാർ വാങ്ങാൻ തീരുമാനിച്ചത്. ഇതിനായി കഴിഞ്ഞ ദിവസം 33,30 532 രൂപയും അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ തൊഴുത്ത് നവീകരിക്കാൻ 42.90 ലക്ഷം രൂപ അനുവദിച്ചതും വിവാദമായിരുന്നു.
Comments