കൊച്ചി : സർക്കാരിനെ വിമർശിച്ച് ജസ്റ്റിസ് കെമാൽ പാഷ. എതിർക്കുന്നവരെ പീഡനക്കേസിൽ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ ഉള്ളത്. കേരള പോലീസിനെ അടിമകളാക്കി മാറ്റിയിരിക്കുകയാണ് . അവർക്ക് അന്തസ്സായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യവും സർക്കാർ ഉണ്ടാക്കിയെന്ന് കെമാൽ പാഷ ചൂണ്ടിക്കാട്ടി. കെഎസ്ആർടിസി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിരോധ സമിതിയുടെ . ബഹുജന കൺവൻഷൻ ഉദ്ഘാടനം ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം പീഡന കേസ് പരാതിയെ തുർടന്ന് പിസി ജോർജിനെ അറസ്റ്റ് ചെയ്തതിൽ അസ്വാഭാവികതയുണ്ട്. അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തുകയാണ് ചെയ്തതെന്നും കെമാൽ പാഷ പ്രതികരിച്ചു. സംസ്ഥാനത്ത് ജനാധിപത്യമെന്ന പ്രക്രിയ ഇപ്പോൾ ഇല്ല. വിമർശിക്കാനോ പ്രതിഷേധിക്കാനോ ഉള്ള അവകാശമോ ഇല്ല. രണ്ടും നഷ്ടപ്പെട്ടു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സന്ദേശം എന്ന ചിത്രത്തിൽ ശങ്കരാടി നൽകുന്ന ഉപദേശം പോലെയാണ് നിലവിലെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.’ ഒരു പെണ്ണ് കേസിലോ ഗർഭ കേസിലോ കുടുക്കണം. പിന്നെ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനും ആ പ്രസ്ഥാനത്തിലേക്ക് വരില്ല ‘ എന്നാണ് ശങ്കരാടിയുടെ കഥാപാത്രം നൽകുന്ന ഉപദേശം .
ഇതിന് പുറമെ കേരളം ഇന്ന് ഏറ്റവും വലിയ കടക്കെണിയിലാണ്. കെ റെയിൽ സർക്കാരിന്റെ നടക്കാത്ത വികസനമാണ് . അതുകൊണ്ട് നാടിന് ഒരു പ്രയോജനവും ഇല്ല. കെഎസ്ആർടിസിയിൽ ലാഭം ഇണ്ടെങ്കിൽ ശമ്പളം തരാമെന്ന കാഴ്ച്ചപ്പാട് ശരിയല്ല.കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനെപ്പറ്റി ചിന്തിക്കാത്ത സർക്കാറാണ് അതിവേഗത്തിൽ ജനങ്ങളെ കാസർകോഡ് എത്തിക്കാൻ ശ്രമിക്കുന്നത്. ഇങ്ങനെ ധൂർത്ത് കാണിക്കുന്ന സർക്കാർ മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
Comments