എഡ്ജ്ബാസ്റ്റൺ: ബിർമിംഗ്ഹാം ടെസ്റ്റിൽ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 245 റൺസിൽ അവസാനിച്ചു. 66 റൺസെടുത്ത ചേതേശ്വർ പുജാരയും 57 റൺസെടുത്ത ഋഷഭ് പന്തുമാണ് ഇന്ത്യയുടെ പ്രധാന സ്കോറർമാർ. 33 റൺസിന് 4 വിക്കറ്റ് വീഴ്‌ത്തിയ നായകൻ ബെൻ സ്റ്റോക്സും 2 വിക്കറ്റ് വീതം വീഴ്‌ത്തിയ സ്റ്റ്യുവർട്ട് ബ്രോഡും മാറ്റി പോട്സുമാണ് ഇംഗ്ലീഷ് ബൗളിംഗ് നിരയിൽ തിളങ്ങിയത്.
ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 416 റൺസ് നേടിയിരുന്നു. മറുപടിയായി 284 റൺസിന് പുറത്തായ ആതിഥേയർ ഇന്ത്യക്ക് 132 റൺസിന്റെ ലീഡ് സമ്മാനിച്ചിരുന്നു.
378 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നിലവിൽ വിക്കറ്റ് നഷ്ടമാകാതെ 32 റൺസ് നേടിയിട്ടുണ്ട്. 20 റൺസുമായി അലക്സ് ലീസും 11 റൺസുമായി സാക് ക്രോളിയും ബാറ്റിംഗ് തുടരുന്നു. സമീപകാലത്തെ ടെസ്റ്റ് മത്സരങ്ങളിൽ തുടർച്ചയായി 300ന് മുകളിലെ വിജയലക്ഷ്യങ്ങൾ പിന്തുടർന്ന് ജയിച്ച ഇംഗ്ലണ്ട്, ടെസ്റ്റ് ക്രിക്കറ്റിന്റെ സമകാലിക സമവാക്യങ്ങൾ തന്നെ മാറ്റിമറിച്ച ടീമാണ്. എന്നാൽ, ക്യാപ്ടൻ ബൂമ്രയും ഷമിയും മുഹമ്മദ് സിറാജും ശാർദുൽ ഠാക്കൂറും അടങ്ങുന്ന ഇന്ത്യൻ പേസ് നിര മികച്ച ഫോമിലാണ്. ഇത് ഇന്ത്യക്ക് നേരിയ മുൻതൂക്കം നൽകുന്ന ഘടകമാണ്.
Comments