ന്യൂഡൽഹി : പ്രവാചക പരാമർശത്തിന് പിന്നാലെ മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ കൊലവിളിയുമായി മതതീവ്രവാദികൾ. അജ്മീർ ദർഗ ഖാദിമായ സൽമാൻ ചിഷ്തിയാണ് നൂപുർ ശർമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രംഗത്തെത്തിയത്. നൂപുർ ശർമ്മയുടെ തലയറുത്ത് കൊണ്ടുവരുന്നവർക്ക് തന്റെ വീട് സമ്മാനമായി എഴുതി നൽകുമെന്നും സൽമാൻ പറഞ്ഞു.
സൽമാൻ ചിഷ്തിയുടെ കൊലവിളി വീഡിയോ സോഷ്യൽ മീഡിയയിലാണ് പ്രത്യക്ഷപ്പെട്ടത്. നൂപുർ ശർമ്മയെ കൊല്ലുമെന്നാണ് വീഡിയോയിൽ ഭീഷണിമുഴക്കുന്നത്. കൊലപാതകം, കൊലപാതകശ്രമം തുടങ്ങി 13-ലധികം കേസുകളിൽ പ്രതിയായ ചിഷ്തി, നൂപുർ ശർമ്മയുടെ തല അറുത്ത് കൊണ്ടുവരുന്നവർക്ക് തന്റെ വീട് സമ്മാനം നൽകുമെന്ന് വീഡിയോയിൽ പറയുന്നുണ്ട്. സംഭവത്തിൽ അജ്മീർ പോലീസ് കേസെടുത്തു.
രാജ്യത്തെ താലിബാനാക്കാൻ ഇന്ത്യയിലെ മുസ്ലീങ്ങൾ അനുവദിക്കില്ലെന്ന് അജ്മീർ ദർഗയുടെ തലവൻ സൈനുൽ ആബേദിൻ അലി ഖാൻ നേരത്തെ അവാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിഷ്തിയുടെ പ്രതികരണം.
തന്റെ അമ്മയെയും മക്കളെയും വെച്ചാണ് ഇയാൾ സത്യം ചെയ്തത്. നൂപുർ ശർമ്മയെ വെടിവെച്ച് കൊല്ലുമെന്നും അവരുടെ തല കൊണ്ടുവരുന്നവർക്ക് തന്റെ വീട് എഴുതി നൽകുമെന്നും ഇയാൾ പറയുന്നുണ്ട്. ക്വാജ(സുഫി അദ്ധ്യാപകൻ) പോരാളിയെന്ന് സ്വയം വിശേഷിപ്പിച്ച ഇയാൾ ഇസ്ലാമിനെ പുകഴ്ത്തുന്നതായും വീഡിയോയിൽ കാണാം.
Comments