ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നടൻ വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയും സംസ്ഥാന സർക്കാരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് വേഗത്തിൽ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് കേസ് ഇന്ന് കേൾക്കാൻ ജസ്റ്റിസ് ഇന്ദിരാബാനർജി അദ്ധ്യക്ഷയായ ബെഞ്ച് തീരുമാനിച്ചത്.
മുൻകൂർജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നാണ് പരാതിക്കാരി സമർപ്പിച്ച ഹർജിയിൽ പറയുന്നത്. മുൻകൂർ ജാമ്യത്തിൽ കഴിയുന്ന പ്രതി കേസിലെ തെളിവുകൾ നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ വിജയ് ബാബുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകരായ ജയദീപ് ഗുപ്തയും സി.കെ.ശശിയും ആവശ്യപ്പെട്ടു
Comments