ഹൈദരാബാദ്: ഉദയ്പൂരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക തീവ്രവാദികൾ കഴുത്ത് അറുത്ത് കൊന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സംഘം ചൊവ്വാഴ്ച ഹൈദരാബാദിലെ സന്തോഷ്‌നഗറിലെ ‘തൗഹീദ് മദ്രസ’യിൽ റെയ്ഡ് നടത്തി. കൊലപാതക അന്വേഷണവുമായി ബന്ധപ്പെട്ട് 36 കാരനായ മുസ്ലീം പണ്ഡിതൻ മുഹമ്മദ് മോനുവാർ ഹുസൈൻ അസ്‌റഫിയെ കസ്റ്റഡിയിലെടുത്തു.
ബീഹാർ സ്വദേശിയായ അസ്റഫി കഴിഞ്ഞ 10 വർഷമായി സന്തോഷ് നഗറിലാണ് താമസം. ഉദയ്പൂരിൽ കനയ്യ ലാൽ കൊല്ലപ്പെട്ട ദിവസം കൃത്യത്തിന് മുമ്പ് മുഖ്യപ്രതി റിയാസ് അക്തരി അസ്റഫിയുമായി ടെലിഫോണിൽ സംസാരിച്ചിരുന്നതായി അടുത്ത വൃത്തങ്ങൾ പറയുന്നു.
മുഖ്യപ്രതിയുമായി മുഹമ്മദ് അസ്റഫി നിരന്തരം ബന്ധപ്പെട്ടിരുന്നതായി എൻഐഎ വ്യക്തമാക്കി.
ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽമീഡിയ പോസ്റ്റിന്റെ പേരിൽ ജൂൺ 28 ന് ഉദയ്പൂരിൽ കനയ്യ ലാൽ എന്ന തയ്യൽക്കാരനെ രണ്ട് പേർ കൊലപ്പെടുത്തി. പകൽ വെളിച്ചത്തിൽ കൊലപാതകം നടത്തിയവർ കുറ്റം സമ്മതിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തു.
ഒരു ക്ലിപ്പിൽ പ്രതികളിലൊരാൾ കൊലപാതകം സമ്മതിക്കുകയും തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊലപാതകത്തിന് മുമ്പ്, പ്രതി തയ്യൽക്കാരന് ഭീഷണി സന്ദേശം അയച്ചിരുന്നു. മരിച്ചയാൾ പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. പട്ടാപ്പകൽ നടന്ന കൊലപാതകം രാജ്യമെമ്പാടും ഞെട്ടലുണ്ടാക്കിയിരുന്നു.
മുഖ്യപ്രതി റിയാസ് അക്തരി, ഘൗസ് മുഹമ്മദ് എന്നിവരുൾപ്പെടെ ഏഴുപേരെ ഇതുവരെ എൻഐഎ റസ്റ്റ് ചെയ്തിട്ടുണ്ട്. കനയ്യ ലാലിനെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ പ്രതികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നും മതത്തിന്റെ പേരിൽ ശത്രുതയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് വീഡിയോ പങ്കുവെച്ചതെന്നും എഫ്ഐആറിൽ പറയുന്നു.
Comments