ന്യൂഡൽഹി: ജമ്മു കശ്മീരിൽ സൈന്യം ഭീകര വിരുദ്ധ പോരാട്ടങ്ങൾ ശക്തമാക്കിയതോടെ, യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതിയുമായി പാകിസ്താൻ. കശ്മീരിൽ അസ്ഥിരത സൃഷ്ടിക്കാൻ സാമൂഹിക മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്യുകയാണ് പാക് ഭീകര സംഘടനകൾ. ഇതിനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യൻ സൈന്യം സ്വീകരിക്കുന്നത്.
കശ്മീരിലെ കത്വ ജില്ല കേന്ദ്രീകരിച്ച് ഇത്തരത്തിൽ പ്രവർത്തനം നടത്തുന്ന ഗൂഢസംഘാങ്ങളിൽ ചിലരെ ജമ്മു കശ്മീർ പോലീസ് അടുത്തയിടെ പിടികൂടിയിരുന്നു. സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നതും ഇന്ത്യാ വിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതുമായ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ യുഎപിഎ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, കശ്മീരിൽ അസ്വസ്ഥത പടർത്താനുള്ള പാക് ഭീകരരരുടെ ശ്രമങ്ങൾക്ക് വിട്ടുവീഴ്ചയില്ലാത്ത മറുപടിയാണ് സൈന്യം നൽകുന്നത്. ഈ വർഷം ഇതുവരെ 118 ഭീകരരെയാണ് ജമ്മു കശ്മീരിൽ സൈന്യം വിവിധ ഏറ്റുമുട്ടലുകളിലായി വധിച്ചത്. ഇവരിൽ 32 പേർ പാക് ഭീകരരാണ്. ആകെ കൊല്ലപ്പെട്ട ഭീകരരിൽ 77 പേർ പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയിബയിലെ അംഗങ്ങളും 26 പേർ ജെയ്ഷെ മുഹമ്മദ് ഭീകരരുമാണ്.
Comments