പാലക്കാട്: യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിലെ ലൈംഗികാതിക്രമത്തെ നിസ്സാരവൽക്കരിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. പീഡനപരാതി ചെറിയ ചർച്ചയും കാര്യവുമാണ്. ഇക്കാര്യത്തിൽ തനിക്ക് കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. വിഷയത്തെക്കുറിച്ച് പഠിച്ചിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് സുധാകരൻ കൂട്ടിച്ചേർത്തു. ഗുരുതരമായ ലൈംഗികാതിക്രമം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് ആരോപണം ഉയരുന്നതിനിടെയാണ് സുധാകരന്റെ ഈ പരാമർശം.
യൂത്ത് കോൺഗ്രസ് ക്യാമ്പിൽ മദ്യപിച്ച് വന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിവേക് എച്ച് നായർ നെഞ്ചിൽപിടിച്ചു തള്ളുകയും അശ്ലീലം പറഞ്ഞു. കിടക്കപങ്കിടാൻ നിർബന്ധിച്ചുവെന്നും യുവതി നൽകിയ പരാതിയിലുണ്ട്.
സ്വകാര്യ ഭാഗത്ത് സ്പർശിക്കുകയും ജാതിഅധിക്ഷേപം നടത്തുകയും ചെയ്തു. ക്യാമ്പിലുണ്ടായിരുന്ന മറ്റ് യുവതികളോടും ലൈംഗിക ചുവയോടെ ഇയാൾ സംസാരിച്ചതായും കിടക്കപങ്കിടാൻ നിർബന്ധിച്ചു. ശുചിമുറിയുടെ കോറിഡോറിൽവച്ചാണ് യുവതിയെ കടന്നുപിടിച്ചതെന്നും പരാതിയിലുണ്ട്.
Comments