ജയ്പൂർ: ഉദയ്പൂരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾക്ക് പാക് ബന്ധമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇവരുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
പ്രതികളുടെ ഫോണുകളിൽ നിന്നും പാക് നമ്പറുകൾ എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പ്രതികളുടെ പാകിസ്താൻ ബന്ധത്തിന് വ്യക്തമായ മറ്റൊരു തെളിവ് കൂടിയായി. പ്രധാന പ്രതികളായ റിയാസ് അട്ടാരി, ഗൗസ് മുഹമ്മദ് എന്നിവരുടെ ഫോണുകളിലാണ് പാക് നമ്പറുകൾ കണ്ടെത്തിയത്. ഇരുവരുടെയും ഫോണുകളിൽ പത്തോളം പാക് നമ്പറുകളാണ് ഉണ്ടായിരുന്നത്.
ഉദയ്പൂർ കൊലപാതകം ഭീകരാക്രമണമാണെന്നും സംഭവത്തിൽ പാക് ബന്ധമുണ്ടെന്നുമുള്ള സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിനെല്ലാം ബലം നൽകുന്നതാണ് ഫോണിലെ വിവരങ്ങൾ. പ്രതികൾ പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മതസംഘടനയായ ദവാത് ഇ ഇസ്ലാമിയിൽ ചേർന്ന് പ്രവർത്തിക്കുന്നവരായിരുന്നു. ഇതോടെയാണ് സംഭവത്തിൽ പാക് ബന്ധമുണ്ടെന്ന സംശയം ജനിച്ചത്. ഇവർ പാകിസ്താനിൽ ഭീകര പരിശീലനത്തിന് പോയതിന്റെയും വിവരങ്ങൾ പുറത്തുവന്നിരുന്നു.
Comments