ചെന്നൈ: അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ രണ്ട് മലയാളികൾ തമിഴ്നാട്ടിൽ പിടിയിൽ. മലപ്പുറം മഞ്ചേരി ഇരുമ്പുഴി സ്വദേശികളായ സംജിത് മുഹമ്മദ്, മുഹമ്മദ് ആസിഫ് എന്നിവരാണ് തേനിയിൽ നിന്ന് പിടിയിലായത്. ഇവരിൽ നിന്ന് 1500 സിം കാർഡുകളും പോലീസ് പിടിച്ചെടുത്തു. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോനയ്ക്ക് പിന്നാലെയാണ് അറസ്റ്റ്. പ്രതികൾക്ക് ഭീകരവാദ ബന്ധങ്ങളുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
നേരത്തെ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ വയനാട് സ്വദേശിയെ ബെംഗളൂരുവിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. 41-കാരനായ ഷറഫുദീനെ ക്രൈംബ്രാഞ്ചും മറ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് പിടികൂടിയത്. പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗം ഇയാളെ ചാരപ്രവർത്തനത്തിനായി ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര ഫോൺ കോളുകളെ ലോക്കൽ കോളുകളാക്കി മാറ്റുന്ന അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് റാക്കറ്റാണ് പോലീസ് വിദഗ്ധമായി പിടികൂടിയത്.
Comments