ബംഗളൂരു: വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ ക്ലാസിനിടെ വിദ്യാർത്ഥികളെക്കൊണ്ട് മസ്ജിദ് സന്ദർശനം നടത്തിച്ച സ്‌കൂൾ അധികൃതർക്കെതിരെ വ്യാപക വിമർശനം. കർണാടകയിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളെക്കൊണ്ടാണ് ചാമരാജ് നഗറിലെ മസ്ജിദ് സന്ദർശനം നടത്തിച്ചത്.
ബക്രീദിനോടനുബന്ധിച്ചായിരുന്നു സന്ദർശനം. രക്ഷിതാക്കളെ അറിയിക്കാതെയായിരുന്നു പഠനയാത്രയെന്ന പേരിൽ മസ്ജിദ് സന്ദർശനം. ബക്രീദിന്റെ തലേന്ന് വിദ്യാർത്ഥികളെ മസ്ജിദിലെത്തിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തതായാണ് വിവരം. കുട്ടികൾക്കായി മസ്ജിദിൽ പ്രത്യേക മതപ്രഭാഷണം സംഘടിപ്പിച്ചത് വിവാദത്തിന് കാരണമായിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പിന്റെയും രക്ഷിതാക്കളുടെയും അനുമതിയില്ലാതെ ക്ലാസിനിടെ വിദ്യാർത്ഥികളെ മസ്ജിദ് സന്ദർശനത്തിന് കൊണ്ട് പോയത് വ്യാപക വിമർശനത്തിന് കാരണമായിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച ഹിന്ദു ജാഗരണ വേദികെ കർണാടക വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. വിവാദമായതോടെ സ്‌കൂൾ അധികൃതർ മാപ്പ് പറയുകയും കാരണക്കാരായ അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പും നൽക















