തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. കേരളത്തിൽ വിചാരണ നടന്നാൽ നീതിപൂർവമാകില്ല എന്ന് കണ്ടാണ് സ്വർണ കടത്ത് കേസ് കർണാടകയിലേക്ക് മാറ്റാൻ ഇ.ഡി ആവശ്യമുന്നയിച്ചത്.ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എത്ര ഉന്നതനായാലും സ്വർണ കടത്തു കേസിൽ ശിക്ഷിക്കപ്പെടും ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം വിമർശിച്ചു.
ഇന്ന് രാവിലെയോടെയാണ് സ്വർണക്കള്ളക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്തത്. എം ശിവശങ്കർ ഉൾപ്പെട്ട കേസാണ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്.എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് നിലവിൽ കേസ് പരിഗണിക്കുന്നത്.ധന – നിയമ മന്ത്രാലയങ്ങളുമായുള്ള ചർച്ചക്ക് ശേഷമാണ് ഇഡിയുടെ നീക്കം.
Comments